ad
Deshabhimani

"ഒരു സുപ്രഭാതത്തിൽ പൊട്ടിവീണ ആളല്ല, ഇന്ന് സോഷ്യൽ മീഡിയയിലൂടെ നേതാവാകാം"; പ്രവർത്തന പാരമ്പര്യം പറഞ്ഞ് ചെന്നിത്തലയുടെ ഒളിയമ്പ്

ramesh chennithala

രമേശ് ചെന്നിത്തല

വെബ് ഡെസ്ക്

Published on Apr 25, 2026, 07:28 PM | 1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുൻപേ മുഖ്യമന്ത്രി പദവിക്കായി കോൺ​ഗ്രസ് നേതാക്കളുടെ പോര് തുടരുമ്പോൾ ഒളിയമ്പുമായി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പദവി സ്വപ്നം കാണുന്ന നേതാക്കളെ ഉന്നമിട്ടുകൊണ്ട്, പൊതുരം​ഗത്തുള്ള തന്റെ ചരിത്രം ചെന്നിത്തല ഓർമിപ്പിച്ചു.


കൊച്ചിയിൽ പി കെ ഡീവര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ചെന്നിത്തലയുടെ അവകാശവാദം. താനൊരു സുപ്രഭാതത്തിൽ പൊട്ടിവീണയാളല്ലെന്നും സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പൊതുരം​ഗത്തുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയത്. സൈക്കിളിൽ പോയി കെഎസ്‍യു ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് നേതാവാകാമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.


യുഡിഎഫ് അധികാരത്തിലെത്തുമെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി കസേരയ്ക്കായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിന്റെയും പ്രതിപക്ഷനേതാവ് വി ഡി സതീശന്റെയും അനുയായികൾ സോഷ്യൽമീഡിയയിൽ പരസ്പരം കൊമ്പുകോർക്കുമ്പോഴാണ് ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രി മോ​ഹമുള്ള പ്രധാന നേതാക്കൾക്കുവേണ്ടി വൻ പിആർ ടീമുകളാണ് സോഷ്യൽ‌മീഡിയയിൽ പ്രചാരണം നടത്തുന്നത്.


മുതിർന്ന നേതാവ് അജയ് തറയിലിന് പിന്നാലെ കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസും വേണു​ഗോപാലിനെ പിന്തുണച്ച് രം​ഗത്തെത്തി. അതേസമയം, ആലുവയിലും കണ്ണൂരിലും ഉൾപ്പെടെ സംസ്ഥാനത്ത് പലയിടങ്ങളിലും സതീശനുവേണ്ടി ഫ്ലക്സ് ബോർഡുകൾ ഉയർന്നിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home