ഇത്ര ഗുരുതര പരാതികൾ ഉയർന്നിട്ടും പ്രിയങ്കാഗാന്ധിയും സോണിയാഗാന്ധിയും പ്രതികരിക്കാത്ത് എന്തുകൊണ്ട്: പി കെ ശ്രീമതി

P k Sreemathi Rahul Mamkootathil
വെബ് ഡെസ്ക്

Published on Aug 24, 2025, 10:40 AM | 1 min read

തിരുവനന്തപുരം: ഗുരുതര പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഒരുനിമിഷം പോലും എംഎൽഎ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലാത്ത ആളാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി. ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിക്കുന്നതും, അതിജീവിതയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുമായ രാഹുലിന്റെ ശബ്ദരേഖ പുറത്തുവന്നു. ആ ശബ്ദം രാഹുലിന്റേതല്ലെന്ന് ഒരു കോൺഗ്രസ് നേതാക്കളും പറഞ്ഞിട്ടില്ല. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെ ബിജെപി നേതാക്കൾ എങ്ങനെ സംരക്ഷിച്ചുവോ അതുപോലെയാണ് കോൺഗ്രസ് രാഹുലിനെ സംരക്ഷിക്കുന്നതെന്നും ശ്രീമതി പറഞ്ഞു.


ഇത്ര ഗുരുതരമായ പരാതികൾ ഉയർന്നിട്ടും കേരളത്തിൽനിന്നുള്ള എംപിയായ പ്രിയങ്കാ ഗാന്ധിയോ സോണിയാ ഗാന്ധിയോ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും രാഹുലിനെ സംരക്ഷിക്കുകയാണ്. പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ഇപ്പോഴത്തെ സംഭവങ്ങളുമായി താരതമ്യം ചെയ്യാനാകില്ല. കേരളത്തിൽ തന്നെ ആദ്യമായാണ് ഇതുപോലെ ഗുരുതരമായ പരാതികൾ ഉയർന്ന് കേൾക്കുന്നത്. രാഹുലിനെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീമതി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home