തലസ്ഥാനത്ത് കാഴ്ചവിരുന്ന്, അറുപതോളം നിശ്ചലദൃശ്യങ്ങൾ; വൻ ഘോഷയാത്ര

Onam Samskarika Ghoshayathra
വെബ് ഡെസ്ക്

Published on Sep 09, 2025, 05:01 PM | 1 min read

തിരുവനന്തപുരം: വര്‍ണശബളമായ സാംസ്കാരിക ഘോഷയാത്രയോടെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചു. മാനവീയം വീഥിയിൽ ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഫ്ളാ​ഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.


51 കലാകാരന്മാർ മുഴക്കുന്ന ശംഖനാദത്തിന്റെ അകമ്പടിയിൽ വാദ്യോപകരണമായ കൊമ്പ്, മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യകലാകാരന് കൈമാറിയതോടെയാണ് ഘോഷയാത്രയ്ക്ക് ആരംഭിച്ചത്. തിങ്ങിനിറഞ്ഞ ജനസാഗരമായിരുന്നു വഴിയിലുടനീളം.


കിഴക്കേകോട്ടയിൽ അവസാനിച്ച ഘോഷയാത്രയിൽ ആയിരത്തിൽപ്പരം കലാകാരന്മാർ അവതരിപ്പിച്ച സാംസ്‌കാരിക കലാരൂപങ്ങളും 59 ഫ്‌ളോട്ടുകളും ഇടംപിടിച്ചു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്ന വിവിധ വകുപ്പുകളുടെ 60 ഓളം ഫ്‌ളോട്ടുകളും ശ്രദ്ധേയമായി. 91 ദൃശ്യ- ശ്രവ്യകലാരൂപങ്ങളും ഇന്ത്യൻ ആർമിയുടെ ബാൻഡ് സംഘവും ഘോഷയാത്രയ്ക്ക് നിറവേകി.


"നാനത്വത്തിൽ ഏകത്വം' എന്ന പ്രമേയം മുൻനിർത്തി ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നുള്ള ഇന്ത്യൻ ഗ്രാമീണ കലാരൂപങ്ങളും ഘോഷയാത്രയിൽ ഒത്തുചേർന്നു. പൂക്കാവടി, ഓണപ്പൊട്ടൻ, ശിങ്കാരിമേളം, ചെണ്ടമേളം, ആഫ്രിക്കൻ ബാൻഡ്, കിവി ഡാൻസ്, മുയൽ ഡാൻസ്, ഗൊപ്പിയാള നൃത്തം, അലാമിക്കളി, മുറം ഡാൻസ്, ഡ്രാഗൺ തെയ്യം, ഫിഷ് ഡാൻസ് തുടങ്ങിയ കലാരൂപങ്ങളും അണിനിരന്നു.


33 വേദികളിലായിരുന്നു ഒരാഴ്ച നീണ്ട സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം. അവസാനദിവസമടുക്കുമ്പോഴും അനന്തപുരിയിലെ ഓണക്കാഴ്ച കാണാൻ നാനാജാതിമതസ്ഥരാണ്‌ ഒഴുകിയെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home