കെ എം സലിംകുമാറിന് വിട നല്‍കി

എഴുത്തുകാരനും ദളിത് ചിന്തകനുമായ കെ എം സലിംകുമാറിന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് അന്തിമോപചാരം അർപ്പിക്കുന്നു
മൂലമറ്റം
എഴുത്തുകാരനും ദളിത് ചിന്തകനുമായ കെ എം സലിംകുമാറിന്റെ (76) നാടിന്റെ അന്ത്യാഞ്ജലി. രാഷ്‍ട്രീയ, സാംസ്‍കാരിക മേഖലകളില്‍നിന്നുള്ളവരടക്കം നിരവധി പേര്‍ ആദരമർപ്പിച്ചു. മൂലമറ്റം കരിപ്പിലങ്ങാട് വീട്ടുവളപ്പിലായിരുന്നു സംസ്‍കാരം.
കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഞായര്‍ പുലര്‍ച്ചെയായിരുന്നു മരണം. വാഴക്കാല ദേശീയമുക്കിലെ മകളുടെ വസതിയില്‍ പൊതുദര്‍ശനത്തിനു ശേഷമാണ് മൃതദേഹം മൂലമറ്റത്തെ വീട്ടിൽ എത്തിച്ചത്. വാഴക്കാലയിലെ വീട്ടിലെത്തി സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആദരാഞ്‌ജലി അർപിച്ചു.
മഹാരാജാസ് കോളേജ് പഠനകാലത്ത് നക്‍സല്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സലിംകുമാര്‍ സിആര്‍സി സിപിഐ എംഎല്ലിന്റെ സംഘാടകനായി. അടിയന്തരാവസ്ഥക്കാലത്ത് 17 മാസം തടവിലായിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ റോമിയോ സെബാസ്റ്റ്യൻ, മുഹമ്മദ് ഫൈസല്‍ തുടങ്ങിയവർ മൂലമറ്റത്തെ വീട്ടിലും അന്ത്യാഞ്ജലി അര്‍പ്പിച്ചു.










0 comments