ad
Deshabhimani

സാമ്പത്തികരംഗം മെച്ചപ്പെട്ടനിലയിൽ, വരുമാനം വർധിച്ചു; പദ്ധതികളിൽ തുക വെട്ടിക്കുറയ്ക്കരുത്: കെ എൻ ബാലഗോപാൽ

K N Balagopal Press Meet

കെ എൻ ബാലഗോപാൽ

വെബ് ഡെസ്ക്

Published on Jun 16, 2026, 07:18 PM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തികരംഗം മെച്ചപ്പെട്ടനിലയിൽ തുടരുകയാണെന്നും, കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടത്തിയ പ്രവർത്തനങ്ങളിലൂടെ വരുമാനത്തിൽ വർധനവുണ്ടായെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. നടപ്പുസാമ്പത്തികവർഷം രണ്ടുമാസം പിന്നിട്ടപ്പോൾ സംസ്ഥാനത്തിന്റെ വരുമാനത്തിൽ 5,629 കോടി രൂപയാണ് വർധിച്ചതെന്ന് മലയാള മനോരമ ഉൾപ്പെടെ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. അടുത്തവർഷത്തേക്ക് 10,000 കോടി രൂപയെങ്കിലും അധികം ലഭിക്കും. ഈ വർധനയ്ക്ക് തുല്യമായി കേന്ദ്രത്തിന്റെ വിഹിതവും ലഭിക്കും. അതിനാൽ യുഡിഎഫ് സർക്കാർ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ വിവിധ പദ്ധതികൾക്കുള്ള തുക ഒരു കാരണവശാലും വെട്ടിക്കുറയ്ക്കരുതെന്നും ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


കേരളത്തിന്റെ സാമ്പത്തികരംഗം തകർന്നു എന്നായിരുന്നു നേരത്തെ മുതൽ യുഡിഎഫ് പ്രചരിപ്പിച്ചത്. എന്നാൽ കണക്കുകൾ പറയുന്നത് അങ്ങനെയല്ല. സാമ്പത്തികരംഗം മെച്ചപ്പെട്ടുപോകുന്നതിനുള്ള എല്ലാ അടിത്തറയും ഒരുക്കിയാണ് എൽഡിഎഫ് സർക്കാർ അധികാരമൊഴിഞ്ഞത്. അത് നന്നായി ഉപയോഗിക്കാനുള്ള അവസരം യുഡിഎഫിന് ലഭിച്ചു. അതിനാൽ ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് പുതുക്കിയ ബജറ്റിൽ പദ്ധതികൾക്കുള്ള തുക വെട്ടിക്കുറയ്ക്കരുത്. പ്രത്യേകിച്ചും ദുർബല വിഭാഗങ്ങൾക്കുള്ള വിഹിതത്തിൽ കൂടുതൽ അനുവദിക്കാനാകണം. ആർഡി ഗ്രാന്റ് ഇപ്രാവശ്യത്തെ ധനകാര്യകമീഷന്റെ ഭാഗമായി നൽകിയിട്ടില്ല. കേന്ദ്രസർക്കാരിൽ അടിയന്തരമായി ഇടപെട്ട് സംസ്ഥാന സർക്കാർ ഗ്രാന്റ് വാങ്ങിച്ചെടുക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home