ഭാര്യാപിതാവ് ചികിത്സയിൽ; മുഖ്യമന്ത്രി കാണാൻ പോയത് സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ

തിരുവനന്തപുരം: തിരുവനന്തപുരം: ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണാൻ മുഖ്യമന്ത്രി വി ഡി സതീശൻ പോയത് സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മുഖ്യമന്ത്രി പറന്നത്, കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാനായിരുന്നു.
ഔദ്യോഗിക ആവശ്യങ്ങൾക്കാണ് സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തിരുന്നത്. ഇതേ ഹെലികോപ്റ്ററിലാണ്, ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവ് വേലായുധൻകുട്ടിയെ കാണാൻ മുഖ്യമന്ത്രി ഇന്നലെ യാത്ര തിരിച്ചത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത്, ഹെലികോപ്റ്റർ വാടകയ്ക്കെടുത്തപ്പോൾ, ധൂർത്തെന്നായിരുന്നു മാധ്യമങ്ങൾ പോലും ആരോപിച്ചിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിണറായി സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തു എന്നായിരുന്നു അന്ന് പല മാധ്യമങ്ങളും വിമർശിച്ചത്.
എന്നാൽ അവയവദാന ദൗത്യങ്ങൾക്കായി നിരവധി തവണയാണ് ഹെലികോപ്ടർ ഉപയോഗിച്ചിരുന്നത്. അടിയന്തര ഘട്ടങ്ങളിൽ എയർ ആംബുലൻസ് ആയും അവയവങ്ങൾ ദൂരസ്ഥലങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാനായും ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററിനെയാണ് മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിനായി ദുരുപയോഗം ചെയ്തത്.










0 comments