Live News യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയിൽ; മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കുന്നു

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുന്നു. രാവിലെ ഒമ്പതിന് 2026–27 സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ ബജറ്റാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കുന്നത്.
ലോട്ടറി വകുപ്പിൽ സമഗ്ര പുനഃസംഘടന
ക്ഷേമ പെൻഷൻ വർധന ഇല്ല
സ്വകാര്യ ബസുകൾക്ക് നികുതുയിളവ്
വീര്യം കുറഞ്ഞ മദ്യത്തിന് 120 ശതമാനം നികുതി
ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതി 15 ശതമാനമാക്കി ഉയർത്തി.
മലപ്പുറത്ത് ആധുനിക കാൻസർ സെന്ററിന് 10 കോടി
ആർ ശങ്കറിന് പട്ടത്ത് ഒരു കോടിയുടെ സ്മാരകം.
ഡൽഹിയിൽ ശ്രീനാരായണ ഗുരുവിന് സാംസ്കാരിക കേന്ദ്രം.
തൃത്താലയിൽ കെ ആർ നാരായണൻ സിവിൽ സർവീസ് അക്കാദമി
നടൻ സലീം കുമാറിന് എറണാകുളം ജില്ലയിൽ സ്മാരകം നിർമിക്കാൻ ഒരു കോടി വകയിരുത്തി
ഗസൽ ഗായകൻ ഉമ്പായിയുടെ പേരിൽ മ്യൂസിക് അക്കാദമി സ്ഥാപിക്കാൻ ഒരു കോടി
സർക്കാർ ജീവനക്കാർക്ക് ഡിഎ - ഡിആർ എന്നിവ മുടക്കം കൂടാതെ നൽകും.
പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കമീഷൻ
ട്രെഷറി വകുപ്പിന് 20 കോടി, റവന്യൂ വകുപ്പിന് 76 കോടി, സർവേ വകുപ്പിന് 17 കോടി,
സ്ത്രീകളോടുള്ള അതിക്രമം തടയാൻ മകൾക്കൊപ്പം പദ്ധതി.
കുട്ടികളോടുള്ള അതിക്രമം തയാൻ ശ്രമങ്ങൾ നടത്തും.
പൊലീസ് സ്റ്റേഷനുകളിൽ കൂടുതൽ വനിത എസ്എച്ച്ഒമാരെ നിയോഗിക്കും.
ഓപ്പറേഷൻ തൂഫാന് 10 കോടി
റാഗിങ് തടയാൻ പദ്ധതി.
ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം എന്നിവിടങ്ങളെ ബന്ധിപ്പിച്ച് തിരുപ്പതി മോഡൽ വികസനം
ക്ഷേത്രങ്ങളോട് ചേർന്നുള്ള കുളങ്ങളും തോടുകളും നവീകരിക്കുന്നതിന് 5 കോടി.
മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്സിഡി വർധിപ്പിച്ചു. സബ്സിഡി തുക 75 രൂപയാക്കി. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതി.
ആറന്മുള കണ്ണാടി എക്സിബിഷൻ സെന്ററിന് 1 കോടി, കോഴിക്കോട് വിമാനത്താവളത്തിലേക്ക് എലിവേറ്റഡ‍് ഹൈവ – പഠനത്തിന് 1 കോടി, പൊന്നാനി തീരദേശ സംരക്ഷണഭിത്തി നിർമാണത്തിന് 3 കോടി. പൊന്നാനി കേന്ദ്രമാക്കി കൾച്ചറൽ ബിനലെ സംഘടിപ്പിക്കും.
കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും.
ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും.
ആലപ്പുഴയിൽ തീർഥാടന സർക്യൂട്ട്
ഗതാഗത മേഖലയ്ക്ക് 1578 കോടി, മോട്ടോർ വാഹന വകുപ്പിന് 20 കോടി
ആരോഗ്യ മേഖലയ്ക്ക് 2074 കോടി
തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്. ഹരിപ്പാട് മെഡിക്കൽ കോളജ്. ഇതിനായി 100 കോടി വകയിരുത്തും.
സ്കൂൾ ഹെൽത്ത് ബ്രിഗേഡ് രൂപീകരിക്കും.
കാസർകോട്, ഇടുക്കി, മഞ്ചേരി മെഡിക്കൽ കോളേജുകൾ വികസിപ്പിക്കും.
40 കഴിഞ്ഞവർക്ക് ആരോഗ്യ പരിശോധനാ ധനസഹായം
ഓപ്പറേഷൻ തൂഫാന് 10 കോടി,
പ്രവാസി ഇൻവെസ്റ്റ്മെന്റ് ഫണ്ട് രൂപീകരിക്കും. സമാനസ്വഭാവമുള്ള ക്ഷേമനിധി ബോർഡുകൾ ലയിപ്പിക്കും.
റബ്ബറിന് താങ്ങുവില 250 രൂപയാക്കി ഉയർത്തും.
കൃഷി സഖി വനിത വികസന പദ്ധതി, നെല്ല് സംഭരണ വില നൽകും
ക്ഷീര വികസനത്തിന് 102.88 കോടി
കശുവണ്ടി മേഖലയിൽ സമഗ്ര പാക്കേജ്
മൺപാത്ര നിർമാണ തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യം നടപ്പാക്കും.
കൊച്ചിയിൽ ജെ സി ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി - ചിത്ര നഗരം സ്ഥാപിക്കും. സിനിമയ്ക്ക വ്യവസായ പദവി നൽകും. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിര വേദി സൃഷ്ടിക്കും. ആന്റി പൈറസി സെൽ രൂപീകരിക്കും.
പട്ടികജാതി മേഖലയ്ക്ക് 527.68 കോടി, വിലങ്ങാടിനായി പാക്കേജ്, പുനരധിവാസത്തിന് 5 കോടി, സഹകരണ മേഖലയ്ക്ക് 114 കോടി, വ്യവസായ മേഖലയ്ക്ക് 1550 കോടി, കയർ മേഖലയ്ക്ക് 107 കോടി, ഗ്രാമ വികസനത്തിന് 2138 കോടി, കാർഷിക മേഖലയ്ക്ക് 1534.98 കോടി, നഗര വികസനത്തിന് 997.88 കോടി, തൊഴിൽ മേഖലയ്ക്ക് 650 കോടി, ജല വിതരണത്തിന് 895 കോടി, സാമൂഹിക ക്ഷേമത്തിന് 590 കോടി, ന്യൂനപക്ഷ ക്ഷേമത്തിന് 77,91 കോടി, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 1,477 കോടി, സ്കൂൾ വിദ്യാഭ്യാസം- 1032 കോടി
ഗ്രാമ സഭകൾ ഓൺലൈനാക്കും.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം മലബാറിൽ നിർമിക്കാൻ 50 കോടി
കായിക യുവജന മേഖലയ്ക്ക് 175.77 കോടി
ആശമാരെ കൈവിട്ട് ബജറ്റ് പ്രഖ്യാപനം
ഓണറേറിയത്തിൽ വർധനവില്ല. 21000 ആക്കുമെന്ന പ്രഖ്യാപനം പാലിച്ചില്ല.
മലയാളം എ ഐ സംരംഭത്തിന് 10 കോടി
പ്രിയദർശിനി പദ്ധതിയ്ക്ക് 600 കോടി
പെരുമ്പാവൂരിൽ ഫർണിച്ചർ ഹബ്ബിന് 10 കോടി
കേരള ഗോൾഡ് ഹബ്ബിന് 10 കോടി
ജെൻ സീ, ന്യൂ ജെൻ ടെക് വികസനത്തിന് 50 കോടി
കേരള ഡിസാസ്റ്റർ റിസീലിയൻസ് പ്രോഗ്രാമിന് 15 കോടി
തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതി
ബഹിരാകാശ മേഖലയിലെ പ്രവർത്തനങ്ങൾ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട് സർക്കാർ.
സ്വകാര്യ സാറ്റ്ലൈറ്റ് നിർമാണ കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കും. സാറ്റ്ലൈറ്റ് നിർമാണ കേന്ദ്രത്തിനായി 5 കോടി. സാറ്റ്ലൈറ്റ് ടെക്നോളജിക്ക് ഊന്നൽ നൽകി ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കും.
പാചകകല ഇന്സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും.
എം ടി വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക് നിർമിക്കും
തൃശൂരിൽ ജോൺസൺ മാഷ് മ്യൂസിക് അക്കാദമിക്ക് 50 കോടി
എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ ഇൻഷുറൻസ് നൽകുന്ന ഇന്ദിര ഗ്യാരണ്ടിയിലെ ഉമ്മൻചാണ്ടി ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസിന് 10 കോടി മാത്രം
സതേൺ ഇക്കണോമി കോറിഡോർ
കേരള ഹെൽത്ത് ലൈഫ് സയൻസ് സിറ്റിക്ക് 200 കോടി.
ഗ്ലോബൽ ജോബ് വാച്ച് ടവർ സ്ഥാപിക്കും
മികവിന്റെ കേന്ദ്രങ്ങൾ കൊണ്ടുവരും. വിദേശ സർവകലാശാലകളുമായി സഹകരിക്കും. സർവകലാശാല ബിൽ പരിഷ്കരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി കേരള നോളജ് വാലി. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിക്ക് 50 കോടി അനുവദിച്ചു.
എംഎസ്എംഇ സംരംഭങ്ങൾക്ക് 100 കോടി
10000 എംഎസ്എംഇ പദ്ധതികൾ ആരംഭിക്കും. എംഎസ്എംഇ ഗ്രോത്ത് സ്കീം.
പുതിയ സംരംഭകർക്കായി ഇൻക്യുബേഷൻ സെന്റർ
ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ്മെന്റിന് ഏകജാലക സംവിധാനം - ഇൻവെസ്റ്റ് കേരളം
മികച്ച മനുഷ്യ വിഭവ ശേഷി, മികച്ച സാക്ഷരത, മികച്ച് ആരോഗ്യ വിദ്യാഭ്യാസ സൂചികകൾ, ശക്തമായ ഉപഭോക്തൃ വിപണി, സാമൂഹിക സ്ഥിരത എന്നിവ കേരളത്തിന്റെ വലിയ ശക്തികൾ.
ഭൂമിലഭ്യതയിലെ പരിമിതികൾ, ഉയർന്ന ഭൂവില, വേതന നിരക്ക്, നടപടിക്രമങ്ങളിലെ കാലതാമസം എന്നിവ പരിഹരിക്കാൻ ഡാറ്റാ അധിഷ്ഠിത ഇൻവെസ്റ്റ് കേരളം എന്ന പേരിൽ പ്രത്യേക സെൽ രൂപീകരിക്കും.
ഭൂ നിയമങ്ങളിൽ പരിഷ്കരണം നടത്തും. ലാൻഡ് ബാങ്ക് സൃഷ്ടിക്കും. ഭൂ നിയമങ്ങളിൽ കാലാനുസൃതമായ മാറ്റം കൊണ്ടുവരും.
കരിമണൽ ഖനനത്തിൽ സ്വകാര്യ നിക്ഷേപം
ആലപ്പുഴ ബ്ലൂ ഇക്കണോമിയുടെ തലസ്ഥാനമാക്കും. നരേന്ദ്ര മോദിയുടെ ബ്ലൂ ഇക്കണോമിക്ക് പിന്നാലെ കേരളവും.
വിമാനത്താവള വികസനത്തിന് 200 കോടി. വ്യോമയാന മേഖലയിലും സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട് സർക്കാർ.
വർധിച്ചുവരുന്ന വ്യാമയാന ആവശ്യകത, കയറ്റുമതി ലോജിസ്റ്റിക്സ്, വിനോദ സഞ്ചാര മേഖലകളിലെ സാധ്യതകൾ എന്നിവ കണക്കിലെടുത്ത് സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ പ്രധാന ലൊജിസ്റ്റ്ക്സ് ഹബ്ബാക്കിമാറ്റാനുള്ള പ്രാരംഭ ഘട്ടത്തിനായി 200 കോടി അനുവദിച്ചു.
ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ നിക്ഷേപങ്ങൾ വർധിപ്പിച്ച് ഡെസ്റ്റിനേഷൻ പോയിന്റാക്കുമെന്ന് പ്രഖ്യാപനം
സ്വകാര്യ സർവകലാശാലാ ബില്ലിൽ കാലോചിത മാറ്റം വരുത്തും.
യുഡിഎഫ് പ്രഖ്യാപിച്ച ആറ് ഇന്ദിര ഗ്യാരണ്ടികളിൽ രണ്ട് എണ്ണം നടപ്പിലാക്കി
മാരി ടൈം മ്യൂസിയത്തിന് 50 കോടി
മുസിരീസ് മുതൽ ബേപ്പൂർ ഉരു നിർമാതാക്കൾ വരെയും കൊല്ലം ട്രേഡ് റൂട്ട് മുതൽ വിഴിഞ്ഞം ആഴക്കടൽ തുറമുഖം വരെയും കേരളത്തിന്റെ മാരിടൈം ചരിത്രത്തിൽ കേന്ദ്ര സ്ഥാനമുണ്ട്. ഈ പൈതൃകം സംരക്ഷിക്കുന്നതിനും പരിഭോഷിപ്പിക്കുന്നതിനും കേരളത്തിന്റെ സമുജദ്ര യാത്രാ ചരിത്രം, കപ്പൽ നിർമാണ പാരമ്പര്യം, വാണിജ്യ പൈതൃകം, കടൽ മേഖലാ ജീവിത സംസ്കാരം എന്നിവ ഒരുമിപ്പിച്ച് അന്തർ ദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും.
ജല ഗതാതം വികസിപ്പിക്കാൻ പദ്ധതി
മാരിടൈംസമ്പദ് വ്യവസ്ഥ ലക്ഷ്യമിട്ട് മിഷൻ സമുദ്ര. പദ്ധതിയ്ക്ക് 400 കോടി വകയിരുത്തി. കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, കണ്ടെയ്നർ ട്രാൻസിറ്റ്മെന്റ് ടെർമിനൽ, 17 നോൺ മേജർ തുറമുഖങ്ങൾ, മറ്റ് ജലസ്രോതസുകൾ എന്നിങ്ങനെയുള്ള സാധ്യതകൾ സംയോജിപ്പിച്ച് 5 വർഷത്തിനുള്ളിൽ കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ വലിയ ശക്തിയാക്കി വളർത്തും. കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, കണ്ടെയ്നർ ട്രാൻസിറ്റ്മെന്റ് ടെർമിനൽ, 17 നോൺ മേജർ തുറമുഖങ്ങൾ, മറ്റ് ജലസ്രോതസുകൾ എന്നിങ്ങനെയുള്ള സാധ്യതകൾ സംയോജിപ്പിച്ച് 5 വർഷത്തിനുള്ളിൽ കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ വലിയ ശക്തിയാക്കി വളർത്തും. വിഴിഞ്ഞത്ത് കപ്പൽ നിർമാണ കേന്ദ്രം തുടങ്ങും. തീരദേശത്തുള്ളവർക്ക് തൊഴിൽ സംവരണം.
സാമ്പത്തിക രംഗത്തെ പരമ്പരാഗത രീതികൾ മാറ്റണം. സിൽവർ ഇക്കണോമി സൃഷ്ടിക്കും
കിഫ്ബി സമഗ്രമായി പരിഷ്കരിക്കും
കേരളത്തിന് ലഭിക്കാനുള്ള കേന്ദ്ര വിഹിതത്തിൽ ഇരുപതിനായിരത്തി അഞ്ഞൂറ് കോടിയുടെ കുറവ്
പുതുയുഗ കേരളമാണ് ലക്ഷ്യം
ബജറ്റ് അടുത്ത അഞ്ച് വർഷത്തെ വികസനത്തിന്റെ ദിശാ സൂചികയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ വികസനം, തൊഴിലില്ലായ്മയ്ക്ക് പരിഹാരം, വയോജനക്ഷേമം, പിന്നോക്കാവസ്ഥയിലുള്ളവരെയും പാർശ്വ വൽക്കരിക്കപ്പെട്ടവരെയും മുഖ്യ ധാരയിലേക്ക് കൊണ്ടുവരുന്നതിലും ഊന്നിയാണ് ബജറ്റ് തയാറാക്കിയതെന്ന് മുഖ്യമന്ത്രി








0 comments