ad
Deshabhimani

ലോക ഒൻമ്പതാം നമ്പർ താരത്തെ അട്ടിമറിച്ച് ഇന്ത്യൻ വംശജൻ; ഫ്രഞ്ച് ഓപ്പണിൽ നിഷേഷ് ബസാവരെഡ്ഡിയുടെ അത്ഭുത വിജയം

Nishesh Basavareddy

Photo Credit: REUTERS

വെബ് ഡെസ്ക്

Published on May 25, 2026, 07:37 PM | 1 min read

പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ അട്ടിമറി വിജയം കുറിച്ച് ഇന്ത്യൻ വംശജനായ അമേരിക്കൻ താരം നിഷേഷ് ബസാവരെഡ്ഡി. ലോക റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്തുള്ള അമേരിക്കയുടെ തന്നെ ടെയ്‌ലർ ഫ്രിറ്റ്‌സിനെ നേരിട്ടുള്ള സെറ്റുകൾക്കപ്പുറം നീണ്ട പോരാട്ടത്തിനൊടുവിലാണ് ബസാവരെഡ്ഡി അട്ടിമറിച്ചത്.


റോളണ്ട് ഗാരോസിലെ കളിമൺ കോർട്ടിൽ തന്റെ കന്നി മെയിൻ ഡ്രോ മത്സരത്തിൽ തന്നെ മുൻനിര താരത്തെ തോൽപ്പിച്ച് ബസാവരെഡ്ഡി ടെന്നീസ് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചു.


നിലവിൽ ലോക റാങ്കിങ്ങിൽ 148-ാം സ്ഥാനത്തുള്ള 21-കാരനായ ബസാവരെഡ്ഡിക്ക് ഇതൊരു വലിയ നേട്ടമാണ്. തന്റെ കരിയറിലെ ആദ്യ ടോപ്പ്-10 വിജയം കൂടിയാണിത്. 1996-ൽ ക്രിസ് വുഡ്രഫ് ആന്ദ്രേ അഗാസിയെ പരാജയപ്പെടുത്തിയതിന് ശേഷം പാരീസിൽ ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ അമേരിക്കൻ താരമെന്ന ഖ്യാതിയും ഇതോടെ ബസാവരെഡ്ഡി സ്വന്തമാക്കി.


മത്സരത്തിലുടനീളം കൃത്യതയാർന്ന ബാക്ക്‌ഹാൻഡ് ഷോട്ടുകളും മനോഹരമായ ഡ്രോപ്പ് ഷോട്ടുകളും ഉപയോഗിച്ചാണ് ബസാവരെഡ്ഡി ഏഴാം സീഡായ ഫ്രിറ്റ്‌സിനെ സമ്മർദ്ദത്തിലാക്കിയത്. "അവൻ അവിശ്വസനീയമാംവിധം മികച്ച രീതിയിലാണ് കളിച്ചത്.


പ്രത്യേകിച്ച് അവന്റെ ഡ്രോപ്പ് ഷോട്ടുകൾ അസാധ്യമായിരുന്നു. അത് എന്നെ ശരിക്കും ബുദ്ധിമുട്ടിച്ചു," മത്സരശേഷം ഫ്രിറ്റ്‌സ് പറഞ്ഞു. തന്റെ കളി നിലവാരത്തിൽ വലിയ പോരായ്മകളില്ലായിരുന്നെങ്കിലും ബസാവരെഡ്ഡിയുടെ മികവിന് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ലെന്നും ഫ്രിറ്റ്‌സ് കൂട്ടിച്ചേർത്തു.


2005-ൽ കാലിഫോർണിയയിൽ ജനിച്ച ബസാവരെഡ്ഡിയുടെ മാതാപിതാക്കൾ ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. 2024-ൽ പ്രൊഫഷണൽ ടെന്നീസിലേക്ക് കടന്നുവന്ന താരം നേരത്തെ ലോക റാങ്കിങ്ങിൽ ആദ്യ നൂറിൽ ഇടംപിടിച്ചിരുന്നു.


കഴിഞ്ഞ രണ്ട് വർഷമായി ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്താകാനായിരുന്നു ഫ്രിറ്റ്‌സിന്റെ വിധി. എങ്കിലും, മൂന്നാം സെറ്റിൽ ഒരു മാച്ച് പോയിന്റ് രക്ഷിച്ചുകൊണ്ട് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ക്ഷീണം അദ്ദേഹത്തിന് തിരിച്ചടിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home