ഐ ലീഗിൽ ചർച്ചിൽ കളിച്ചേക്കില്ല

ന്യൂഡൽഹി
പുതിയ സീസൺ ഐ ലീഗ് ഫുട്‌ബോളിൽ കളിക്കുമെന്ന് ഉറപ്പ് നൽകാതെ ഗോവൻ ടീം ചർച്ചിൽ ബ്രദേഴ്‌സ്. മറ്റ് പത്ത് ടീമുകൾ പങ്കാളിത്തം ഉറപ്പാക്കി. 21നാണ് സീസണിന് തുടക്കം. കഴിഞ്ഞ ദിവസമായിരുന്നു പങ്കാളിത്തം ഉറപ്പിക്കാനുള്ള അവസാന സമയം. പത്തിൽ എട്ട് ടീമുകൾ പങ്കാളിത്ത തുകയായ 20 ലക്ഷം രൂപ വീതം അടച്ചു. ഐസ്വാൾ എഫ്‌സിയും ചാൻമാരി എഫ്‌സിയുമാണ് പണമടക്കാൻ ബാക്കിയുള്ളത്.
ഗോകുലം കേരള എഫ്‌സി, ഡയമണ്ട് ഹാർബർ, റിയൽ കശ്‌മീർ, രാജസ്ഥാൻ യുണൈറ്റഡ്, ഡെമ്പൊ എ-സ്‌സി, നാംധാരി എഫ്‌സി, ഷില്ലോങ് ലജോങ്, ശ്രീനിധി ഡെക്കാൺ എന്നിവയാണ് ലീഗിൽ കളിക്കുന്ന മറ്റ് ടീമുകൾ. ഇതിൽ ഡയമണ്ടും ചാൻമാരിയും നവാഗതരാണ്.
കഴിഞ്ഞ സീസണിൽ ചാന്പ്യൻമാരായി ആദ്യം പ്രഖ്യാപിച്ചത് ചർച്ചിലിനെയായിരുന്നു. കായിക തർക്ക പരിഹാര കോടതി പക്ഷേ, ഇന്റർ കാശിക്ക് അനുകൂലമായി വിധിച്ചു. അഖിലേന്ത്യാ










0 comments