ഇൻഫാന്റിനോയിൽ വിശ്വാസമില്ലെന്ന് യുവേഫ; ഫിഫ മത്സരങ്ങൾ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്

ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോയും യുവേഫ പ്രസിഡണ്ട് അലക്സാണ്ടർ ചെഫറിനും
സൂറിച്ച്: ഫിഫ മത്സരങ്ങൾ ബഹിഷ്‌കരിക്കാനുള്ള തീരുമാനം തുടരുമെന്ന് യൂറോപ്യൻ ഫുട്ബോൾ ഭരണസംഘടനയായ യുവേഫ വ്യക്തമാക്കി. ലോകകപ്പ് മത്സരങ്ങളിൽ ഓഹരി വിൽക്കാനുള്ള പരാജയപ്പെട്ട പദ്ധതിയെക്കുറിച്ച് ഫിഫ മാപ്പ് പറഞ്ഞെങ്കിലും, യുവേഫ തങ്ങളുടെ നിലപാട് മാറ്റിയിട്ടില്ല.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി യുവേഫ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ വീണ്ടും വ്യക്തമാക്കി. ബഹിഷ്‌കരണം പിൻവലിക്കുന്നതിനുള്ള നിബന്ധനകൾ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും സംഘടന അറിയിച്ചു.
“ഫിഫ മത്സരങ്ങളിൽ പങ്കെടുക്കാതിരിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട നിബന്ധനകളെക്കുറിച്ച് യുവേഫയിലെ അംഗ അസോസിയേഷനുകൾ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്,”. ഫുട്ബോൾ രംഗത്തെ ഇത്തരത്തിൽ മാറ്റിമറിക്കാൻ ശ്രമങ്ങൾ ഇനി ഒരിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകണം. ഈ നിബന്ധനകൾ ഇതുവരെ നിറവേറ്റപ്പെട്ടിട്ടില്ല,” യുവേഫ പ്രസ്താവനയിൽ പറഞ്ഞു
കഴിഞ്ഞ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ തന്നെ ജിയാനി ഇൻഫാന്റിനോയുടെ നേതൃത്വത്തിലുള്ള ഫിഫ ഭരണസമിതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി യുവേഫ വ്യക്തമാക്കിയിരുന്നുവെന്നും ആ നിലപാടിൽ മാറ്റമില്ലെന്നും സംഘടന അറിയിച്ചു.
ബുധനാഴ്ച മൊറോക്കോയിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം ഫിഫയും ഇൻഫാന്റിനോയും ഐക്യദാർഢ്യത്തിന്റെ ചിത്രം അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. യോഗത്തിൽ പങ്കെടുത്തവർ ഫിഫ പ്രസിഡന്റിന് പൂർണ പിന്തുണ നൽകിയതായി ഫിഫ അറിയിച്ചു.
ലോക ഫുട്ബോൾ ഭരണസംഘടനയായ ഫിഫ, ഫിഫ കൗൺസിലിനോടും അംഗ അസോസിയേഷനുകളോടും സംഭവിച്ച പിഴവുകളിൽ ക്ഷമ ചോദിക്കുകയും, ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
എന്നാൽ ഫിഫയുടെ വിശദീകരണത്തിൽ യുവേഫ തൃപ്തരായില്ല. ഫിഫ നേതൃത്വത്തിനെതിരായ തങ്ങളുടെ നിലപാട് തുടരുമെന്നും ബഹിഷ്‌കരണ ഭീഷണി പിൻവലിക്കാൻ ഇപ്പോൾ സാഹചര്യമില്ലെന്നും യുവേഫ വ്യക്തമാക്കി.








0 comments