ad
Deshabhimani

പ്രീമിയർ ലീഗ്: ആഴ്സണലിന് വിജയത്തുടക്കം, കോവെൻട്രി സിറ്റിയെ മൂന്ന് ഗോളിന് തകർത്തു

Arsanel

Photo: The Guardian

വെബ് ഡെസ്ക്

Published on Aug 22, 2026, 06:36 AM | 1 min read

ലണ്ടൻ : പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം. പുതുതായെത്തിയ കോവെൻട്രി സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മൈക്കൽ ആർട്ടേറ്റയുടെ സംഘം എമിറേറ്റ്സ് സ്റ്റേഡിയത്തിൽ തകർത്തത്. ആദ്യ പകുതിയിൽ കൈ ഹാവേർട്സ്, ബുക്കായോ സാക്ക എന്നിവരും രണ്ടാം പകുതിയിൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡും ആഴ്സണലിനായി ഗോളുകൾ നേടി.


മത്സരത്തിന്റെ 15-ാം മിനിറ്റിൽ പുതിയ താരം ക്രിസ്റ്റോസ് ട്സോളിസ് നൽകിയ അവസരത്തിൽ നിന്നാണ് ഹാവേർട്സ് ആഴ്സണലിന്റെ ആദ്യ ഗോൾ കണ്ടെത്തിയത്. 23-ാം മിനിറ്റിൽ ട്സോളിസിന്റെ ക്രോസ് പ്രതിരോധിക്കുന്നതിൽ കോവെൻട്രി ഗോൾകീപ്പർ കാൾ റഷ്വർത്തിന് പിഴച്ചപ്പോൾ കിട്ടിയ അവസരം മുതലെടുത്ത് സാക്ക ലീഡ് ഇരട്ടിയാക്കി (2-0). 49-ാം മിനിറ്റിൽ മാർട്ടിൻ ഒഡെഗാർഡ് നേടിയ മൂന്നാം ഗോളോടെ ആഴ്സണൽ വിജയം പൂർത്തിയാക്കി.


ഈ വിജയത്തോടെ ആഴ്സണൽ പരിശീലകൻ മൈക്കൽ ആർട്ടേറ്റ പ്രീമിയർ ലീഗിൽ 150 വിജയങ്ങൾ തികയ്ക്കുന്ന അഞ്ചാമത്തെ അതിവേഗ മാനേജറായി മാറി. പെപ് ഗ്വാർഡിയോള, ജോസെ മൊറീഞ്ഞോ, യുർഗൻ ക്ലോപ്പ്, സർ അലക്സ് ഫെർഗൂസൻ എന്നിവർ മാത്രമാണ് ആർട്ടേറ്റയേക്കാൾ കുറഞ്ഞ മത്സരങ്ങളിൽ നിന്ന് ഈ നേട്ടം കൈവരിച്ചത്.


25 വർഷത്തിന് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ഫ്രാങ്ക് ലാംപാർഡിന്റെ കോവെൻട്രി സിറ്റിക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചത്.


വേൾഡ് കപ്പ് മത്സരങ്ങൾക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ സാക്ക, റൈസ് എന്നിവരെ രണ്ടാം പകുതിയിൽ പരിശീലകൻ തിരിച്ചുവിളിച്ചു. മത്സരത്തിന് മുന്നോടിയായി പുതിയ സൈനിംഗ് എസ്രി കോൺസയെ ആഴ്സണൽ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചു. പരിക്കേറ്റ് പുറത്തായ ബ്രൂണോ ഗ്വിമാറായസിന് പകരം മൈൽസ് ലൂയിസ്-സ്കെല്ലിയാണ് ഡെക്ലാൻ റൈസിനൊപ്പം ആദ്യ ഇലവനിൽ അണിനിരന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home