ചാമ്പ്യൻസ് ലീഗിൽ വരവറിയിച്ച് വമ്പന്മാർ: ഗോളടിച്ച് കൂട്ടി ബാഴ്സയും പിഎസ്ജിയും

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ഗോളിടിച്ച് കൂട്ടി വമ്പന്മാർ. ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന നിലവിലെ ചാമ്പ്യൻമാരായ പിഎസ്‌ജി ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് സ്ലൊവാക്യൻ ക്ലബായ സ്ലൊവാൻ ബ്രാറ്റിസ്ലാവയെ തകർത്തത്. ഡച്ച് ക്ലബ്ബായ ഫെയ്‌നൂർദിനെ 5-1ന് ബാഴ്‌സലോണയും തകർത്തു. അത്‌ലറ്റികോ മാഡ്രിഡിനെ ലിവർപൂൾ 2-1നും നാപോളിയെ അഴ്‌സണൽ 1-0നും തോൽപ്പിച്ചു.
ട്രിപ്പിൾ ടോറെസ്
ബാഴ്സ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയ ഫെറാൻ ടോറെസിന്റെ ഹാട്രിക്ക് ഗോളിന്റെ മികവിലാണ് ചാമ്പ്യന്മാരുടെ തകർപ്പൻ ജയം.
ലോകകപ്പ് ഫുട്‌ബോൾ ഫൈനലിൽ സ്‌പെയ്‌നിന്റെ വിജയഗോൾ നേടിയ ടോറെസ് ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി കുപ്പായത്തിലെ ആദ്യകളിയിൽ തന്നെ വരവറിയിച്ചു. 31, 47, 57 മിനിറ്റുകളിലാണ് ഗോൾ പിറന്നത്. ഉസ്‌മാൻ ഡെംബെലെ ഇരട്ട ഗോൾ നേടി (17, 23 മിനിറ്റുകൾ). 88-ാം മിനിറ്റിൽ ഫാബിയൻ റൂയിസ് പട്ടിക പൂർത്തിയാക്കി.
അഞ്ചിൽ കുറഞ്ഞൊന്നുമില്ലെന്ന് ബാഴ്‌സ
സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ തുടരുന്ന അഞ്ച് ഗോൾ പ്രകടനം ചാമ്പ്യൻസ് ലീഗിലും തുടർന്ന് ബാഴ്സ. മിന്നും ഫോമിലുള്ള ക്യാപ്റ്റൻ റഫീന്യ ഇരട്ട ഗോളുമായി ടീമിനെ നയിച്ചു (3, 57 മിനിറ്റുകൾ). കരിം അഡേയ്‌മി 22-ാം മിനിറ്റിലും ലമീൻ യമാൽ 77-ാം മിനിറ്റിലും ഗോൾനേടി. ആഴ്സണൽ വിട്ട് ദിവസങ്ങൾക്ക് മുമ്പ് ടീമിനൊപ്പം ചേർന്ന ഗബ്രിയേൽ ജീസസിന്റെ ബാഴ്സയ്ക്കായുള്ള ആദ്യ ഗോളിനും ക്യാമ്പ് നൗ സാക്ഷിയായി (88-ാം മിനിറ്റ്).
ഇതോടെ ലാലിഗയും ചാമ്പ്യൻസ് ലീഗുമടക്കം സീസണിൽ ഇതുവരെ നടന്ന അഞ്ചിൽ നാല് കളിയിലും ബാഴ്‌സ അഞ്ച് ഗോൾ വീതം നേടി. അഞ്ചടിച്ച് എതിരാളികളെ നിലംപരിശാക്കുന്ന തുടർച്ചയായ മൂന്നാം കളിയാണിത്.










0 comments