ad
Deshabhimani

ലാനയുടെ “എന്റെ എഴുത്തുവഴിക”ളിൽ മുഖ്യാതിഥിയായി വി ജെ ജെയിംസ്

v j james lana
വെബ് ഡെസ്ക്

Published on Jun 23, 2025, 06:39 PM | 1 min read

ഹൂസ്റ്റൺ : ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക - ലാനയുടെ എഴുത്ത് അനുഭവങ്ങൾ പങ്കുവെക്കുന്ന “എന്റെ എഴുത്തുവഴികൾ” എന്ന പരമ്പരയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് എഴുത്തുകാരൻ വി ജെ ജെയിംസ്. എഴുത്ത് എന്ന് പറയുന്നത് ഒരാളിൽ സംഭവിക്കുകയാണ്‌. മണ്ണിനടിയിൽ കിടക്കുന്ന വിത്ത് അതിന്റെ സ്വാഭാവിക ഗുണംകൊണ്ട്, കാലനുസൃതമായി ഒരു തുള്ളി മഴപെയ്യുമ്പോൾ, മണ്ണിലേക്ക് ഊർന്ന് ചെന്ന് അതിനെ തൊട്ട് പ്രചോദിപ്പിക്കുമ്പോൾ, പൊട്ടിമുളക്കുന്നത് പോലേയാണ്‌ അത് സംഭവിക്കുന്നത്. എല്ലാ എഴുത്തുകാരുടേയും ഉള്ളിൽ അങ്ങിനെയൊരു വിത്ത് കിടക്കുന്നുണ്ട്. ഏത് വിത്തിനാണോ പൊട്ടിമുളക്കാൻ സാഹചര്യം ഉണ്ടാകുന്നത്, അത് പൂത്ത് കായ്കൾ ഉണ്ടാകുന്നതുപോലേയാണ്‌ തന്റെ രചനാനുഭവമെന്ന് ജെയിസ് പറഞ്ഞു. തുടർന്ന് അമേരിക്കൻ-കനേഡിയൻ എഴുത്തുകാരിയായ നിർമലയുടെ “കരയിലെ മീനുകൾ” എന്ന പുസ്തകത്തെ വി ജെ ജെയിംസ് പരിചയപ്പെടുത്തി.


എഴുതുത്തിന്റെ ഭാഷ എന്നെ ഭ്രമിപ്പിക്കും: നിർമല


എഴുത്തിൽ കഥയേക്കാൾ പ്രധാന്യം ഭഷക്കാണ്‌ എന്നു കരുതുന്ന ഒരാളണ്‌ താനെന്ന് കരയിലെ മീനുകൾ എന്ന പുസ്ത്കത്തിന്റെ എഴുത്തുകാരി നിർമല തന്റെ പുസ്ത്കത്തിന്റെ എഴുത്തനുഭവങ്ങളെക്കുറിച്ച് ഓർത്തുകൊണ്ട് സൂചിപ്പിച്ചു. ഭാഷ തന്നെ ഭ്രമിപ്പിക്കും. ഭാഷയുടെ സൗന്ദര്യമാണ്‌ ഒരു കൃതിയെ ഇഷ്ടപ്പെടാൻ പ്രേരിപ്പിക്കുന്നത്. എഴുതിയതിനെ പലവട്ടം എഡിറ്റ് ചെയ്യാറുണ്ട്. കരയിലെ മീനുകൾ 6 പ്രാവശ്യം എഡിറ്റ് ചെയ്തു. അഡിക്ഷൻ ഒരു തെരഞ്ഞെടുപ്പ് (chocie) ആണെന്നാണ്‌ കരുതിയിരുന്നത്. എന്നാ‍ാൽ അത് രോഗമാണെന്ന് ഇപ്പോൾ മനസിലാകുന്നു. കരയിലെ മീനുകളിലെ ഉള്ളറകൾ ചർച്ചകൾ ചെയ്തുകൊണ്ട് നിർമല വ്യക്തമാക്കി.


ലാന പ്രസിഡണ്ട് ശങ്കർ മന അദ്ധ്യക്ഷനായ യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർ ജേക്കബ് ജോൺ സ്വാഗതം പറഞ്ഞു. ചർച്ചയിൽ മീനു എലിസബത്ത്, റഫീക്ക് തറയിൽ, മുരളി ജെ നായർ, ജേക്കബ് ജോൺ, സാമുവൽ യോഹന്നാൻ എന്നിവർ പങ്കെടുത്തു. ലാന സെക്രട്ടറി സാമുവൽ യോഹന്നാൻ നന്ദി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home