കാണാതായ കുട്ടി ചെന്നൈയിലെത്തിയെന്ന് സ്ഥിരീകരണം; അന്വേഷണം ഊർജിതമാക്കി പൊലീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 08:17 PM | 0 min read

തിരുവനന്തപുരം > കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിത്ത് തംസിൻ ചെന്നൈയിലെത്തിയതായി സ്ഥിരീകരണം. കുട്ടി ട്രെയിൻ ഇറങ്ങുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നു. നാഗര്‍കോവില്‍ റെയില്‍വേ സ്‌റ്റേഷനിലിറങ്ങി തിരികെ കയറുന്ന ദൃശ്യങ്ങൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.

കുട്ടിയെ ചെന്നൈയിൽ കണ്ടതായിട്ടുള്ള വിവരം ലഭിച്ചതിനെ തുടർന്ന് കഴക്കൂട്ടം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. പെണ്‍കുട്ടി ചെന്നൈയിൽ നിന്നും ഗുഹാവത്തിയിലേക്ക് പോകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് രാവിലെ 10.45 ന് ചെന്നൈയിൽ നിന്ന് ഗുഹാവത്തി എക്സ്പ്രസ് പുറപ്പട്ടിരുന്നു. ചെന്നൈ - എഗ്മൂർ എക്സ്പ്രസിൽ കുട്ടി കയറിയെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

കുട്ടി നാഗര്‍കോവില്‍  റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങി പ്ലാറ്റ് ഫോമില്‍നിന്ന് കുപ്പിയില്‍ വെള്ളമെടുത്ത ശേഷം അതേ ട്രെയിനില്‍ തിരികെ കയറുകയും ചെയ്തു. കുട്ടി കന്യാകുമാരിയില്‍ തന്നെയാണെന്ന നിഗമനത്തിൽ പൊലീസ് ഇവിടം കേന്ദ്രീരിച്ച് അന്വേഷണം ശക്തമാക്കിയിരുന്നു. മാര്‍ത്താണ്ഡം റെയില്‍വേ സ്റ്റേഷനിലും പരിസരത്തും പൊലീസ് പരിശോധന നടത്തി.  തുടർന്ന നടത്തിയ അന്വേഷണത്തിലാണ് കുട്ടി ചെന്നൈയിൽ എത്തിയ വിവരം ലഭിച്ചത്.
 



deshabhimani section

Related News

View More
0 comments
Sort by

Home