കർഷകരുടെ 
ജീവിതം കൂടുതൽ ദുഷ്‌കരമാകും : പി പ്രസാദ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2024, 01:49 AM | 0 min read


തിരുവനന്തപുരം
കർഷകരെ പാടെമറന്നുള്ള ബജറ്റാണ്‌ കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് കൃഷിമന്ത്രി പി പ്രസാദ്. കാർഷിക മേഖലയ്‌ക്കായി ബജറ്റിൽ വക കൊള്ളിച്ചിരിക്കുന്ന തുക 1,22,528.77 കോടി രൂപ മാത്രമാണ്. 2020–--21 ബജറ്റിൽ 1,34,399.77 കോടി രൂപയാണ്‌ നീക്കിവച്ചത്‌. 2022-–-23ൽ 1,24,000 കോടി രൂപയായും ഈ ബജറ്റിൽ 1,22,528.77 കോടി രൂപയായും കുറഞ്ഞു. കാർഷിക മേഖലയോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. 2016–--17 ൽ  കാർഷിക മേഖലയിലെ വളർച്ച 6.8 ശതമാനമായിരുന്നത് 2023–-- 24ൽ 1.4 ശതമാനമായി കുറഞ്ഞു. ഇത് പരിഹരിക്കാനുള്ള ഒരുവിധ നിക്ഷേപ പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. നിലവിലുണ്ടായിരുന്ന പല ഘടകങ്ങൾക്കും ബജറ്റ് വിഹിതത്തിൽ ഗണ്യമായ കുറവ് വരുത്തി. രാസവളങ്ങളുടെ സബ്സിഡിയിൽ വരുത്തിയ 24,894 കോടി രൂപയുടെ കുറവ്, രാസവളങ്ങളുടെ വില കുതിച്ചുയരാൻ കാരണമാകും– മന്ത്രി പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home