നിരോധിത മേഖലയില്‍ മത്സ്യബന്ധനം; ബോട്ട് പിടിച്ചെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 01:37 AM | 0 min read


വൈപ്പിൻ
നിരോധിത മേഖലയായ, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡി​ന്റെ സിംഗിൾ പോയിന്റ് മൂറിങ്ങിന് സമീപം മത്സ്യബന്ധനം നടത്തിയ യന്ത്രവൽകൃത ബോട്ട് ഫിഷറീസ് വകുപ്പ് കസ്റ്റഡിയിൽ എടുത്തു. 1,50,000 രൂപ പിഴ അടപ്പിച്ചു. കേരളതീരത്ത് മത്സ്യബന്ധനം നടത്തുന്നതിനുള്ള ഫിഷിങ് ലൈസൻസും തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത റിതിക്ക് എന്ന ബോട്ടിന് ഉണ്ടായിരുന്നില്ല.

ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡി​ന്റെ ക്രൂഡ് ഓയിൽ പമ്പിങ് സ്റ്റേഷനുസമീപം ഒരു നോട്ടിക്കൽ മൈൽ പ്രദേശം മത്സ്യബന്ധന നിരോധിത മേഖലയാണ്. ഇവിടെ മത്സ്യബന്ധനം നടത്തിയ ബോട്ട് ബിപിസിഎൽ മറൈൻ ഗാർഡ് തടഞ്ഞ് വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അധികൃതർക്ക്  കൈമാറുകയായിരുന്നു.  വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലെ ഇംപൗണ്ടിങ് ഓഫീസറായ ഫിഷറീസ് അസി. ഡയറക്ടർ എം എൻ സുലേഖയുടെ നേതൃത്വത്തിൽ ഫിഷറീസ് -മറൈൻ എൻഫോഴ്സ്‍മെ​ന്റ് ടീം തുടർ നടപടികൾ സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home