ആര്‍എസ്എസ് ആക്രമിച്ച കവി കുരീപ്പുഴ ശ്രീകുമാറിനെ അധിക്ഷേപിച്ച് പോസ്റ്റിട്ട കെ സുരേന്ദ്രന് സോഷ്യല്‍മീഡിയയുടെ പൊങ്കാല. പ്രശസ്‌തനാവാനും കെട്ടിക്കിടക്കുന്ന പുസ്‌തകങ്ങള്‍ വിറ്റഴിക്കാനും വേണ്ടിയാണ് കുരീപ്പുഴ ശ്രമിക്കുന്നതെന്നായിരുന്നു ഫേസ്‌ബുക്കില്‍ സുരേന്ദ്രന്‍ കുറിച്ചത്. പെരുമാള്‍ മുരുകനും ഇത് തന്നെയായിരുന്നു.
പ്രശസ്‌തനാകാന്‍ എളുപ്പവഴി താന്‍ മോഡിയുടെ വിമര്‍ശകനാണെന്നും ആര്‍എസ്എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ക്കുക എന്നതാണ്. കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്‌തനായിക്കഴിഞ്ഞു. ഇനി കെട്ടിക്കിടക്കുന്ന പുസ്‌തകങ്ങളൊക്കെ എളുപ്പത്തില്‍ വിറ്റു തീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കുമെന്നായിരുന്നു സുരേന്ദ്രന്‍ ഫേസ്‌ബുക്കില്‍ പോസറ്റിട്ടത്.
മലയാളത്തിന്റെ പ്രിയകവിയ്‌ക്ക് തന്റെ പുസ്‌തകം വില്‍ക്കാന്‍ ഒരു എളുപ്പവഴി ആവശ്യമില്ലെന്നും ബോംബറിയാനും വെട്ടികൊല്ലാനും പഠിച്ച സമയത്ത് സമയത്ത് കുറച്ച് പുസ്തകങ്ങളെങ്കിലും വായിച്ചിരുന്നേല്‍ സുരേന്ദ്രന്‍ ഇങ്ങനെ പോസ്റ്റിടില്ലായിരുന്നുവെന്നും ജനം പ്രതികരിക്കുന്നു. നിരവധി കമന്റുകളാണ് കുരീപ്പുഴയ്‌ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രത്യക്ഷപ്പെടുന്നത്.
വിവരക്കേട് ഒരസുഖമല്ല .ചികില്‍സയുമില്ല.അതൊരു അലങ്കാരവും അഹങ്കാരവുമായി കൊണ്ടു നടക്കരുത്.കുരീപ്പുഴയുടെ പുസ്‌തകങ്ങള്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുന്നതു കൊണ്ട് വില്‍പന കൂട്ടാനുള്ള നാടകമാണിതെന്ന പ്രയോഗം പിന്‍വലിച്ച് മാപ്പ് പറയണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..