സംഘര്‍ഷം അയയുമോ; ചര്‍ച്ചകൾക്ക് തയാറെന്ന് ഇറാൻ

ടെഹ്റാൻ: അമേരിക്കയുമായി "ന്യായവും നീതിയുക്തവുമായ ചർച്ചകൾ" നടത്താൻ രാജ്യത്തെ വിദേശകാര്യ മന്ത്രിയോട് നിർദ്ദേശിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. കഴിഞ്ഞ മാസം രാജ്യത്തെ പ്രതിഷേധകര്‍ക്കെതിരായി ആരംഭിച്ച രക്തരൂക്ഷിതമായി അടിച്ചമർത്തലിനും ഇത് മറയാക്കി അമേരിക്കൻ പക്ഷം തുടക്കമിട്ട സായുധ നീക്കത്തിനും ശേഷം ഇറാനിൽ നിന്നുള്ള ആദ്യത്തെ സമാധാന സൂചനയാണ്.
രാജ്യത്തെ പ്രക്ഷുബ്ധാവസ്ഥ തന്റെ നിയന്ത്രണത്തിന് അപ്പുറമാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പറഞ്ഞിരുന്നു. ചർച്ചകൾക്ക് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയിൽ നിന്ന് പ്രസിഡന്റിന് പിന്തുണ ലഭിച്ചതായും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
"അമേരിക്കൻ പ്രസിഡന്റിന്റെ ചർച്ചകൾക്കുള്ള നിർദ്ദേശത്തോട് പ്രതികരിക്കാൻ മേഖലയിലെ സൗഹൃദ സർക്കാരുകളുടെ അഭ്യർത്ഥിച്ചിരുന്നു. അഭ്യര്‍ത്ഥന മാനിച്ചാണ് ഈ തീരുമാനം" ഉണ്ടായതെന്ന് പെസെഷ്കിയൻ ഇംഗ്ലീഷിലും ഫാർസിയിലുമായി എക്സിൽ പരസ്യപ്പെടുത്തിയ കുറിപ്പിൽ വ്യക്തമാക്കി.
ഇറാനും യുഎസും തമ്മിൽ ഒരു കരാറിലെത്തുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്.ചർച്ചകളിൽ ഇറാന്റെ ആണവ പദ്ധതിയെ ഉൾപ്പെടുത്തുമോ എന്നതിൽ തര്‍ക്കം നിലനിൽക്കുന്നു.ജൂണിൽ ഇറാനെതിരെ ഇസ്രായേൽ ആരംഭിച്ച 12ദിവസത്തെ യുദ്ധത്തിനിടെ മൂന്ന് ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ബോംബിട്ടു നശിപ്പിച്ചു. ആക്രമണം ഡൊണാൾഡ് ട്രംപ് ഇടപെട്ടായിരുന്നു. ഇറാന്റെ ആണവ നിരായുധീകരണം ലക്ഷ്യമാക്കിയാണ് യു എസ് ഇസ്രയേൽ നീക്കം.
"ഭീഷണികളിൽ നിന്നും ന്യായരഹിതമായ പ്രതീക്ഷകളിൽ നിന്നും മുക്തമായ ഒരു അനുയോജ്യമായ അന്തരീക്ഷം നിലനിൽക്കുകയാണെങ്കിൽ, മാന്യത, വിവേകം, കാര്യക്ഷമത എന്നിവയുടെ തത്വങ്ങളാൽ നയിക്കപ്പെടുന്ന നീതിയുക്തവും നീതിയുക്തവുമായ ചർച്ചകൾ പിന്തുടരാൻ ഞാൻ എന്റെ വിദേശകാര്യ മന്ത്രിയോട് നിർദ്ദേശിച്ചിട്ടുണ്ട്,"എന്നാണ് പെസെഷ്കിയൻ കുറിച്ചത്. ചർച്ചകൾ സംബന്ധിച്ച് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.










0 comments