ad
Deshabhimani

ഇന്തോനേഷ്യയിൽ 243 പേരുമായി പോയ യാത്രാക്കപ്പൽ അപകടത്തിൽപ്പെട്ടു; 127 പേരെ കാണാനില്ല

indonesia ship trans 8
വെബ് ഡെസ്ക്

Published on Sep 13, 2026, 11:12 AM | 1 min read

ജക്കാർത്ത: ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച ഇന്തോനേഷ്യൻ യാത്രാക്കപ്പൽ പ്രതികൂല കാലാവസ്ഥയിൽ അപകടത്തിൽപ്പെട്ടു. കപ്പലിലുണ്ടായിരുന്ന 115 പേരെ മറ്റ് കപ്പലുകളുടെ സഹായത്തോടെ രക്ഷപ്പെടുത്തി. ഒരാൾ മരിച്ചു. ശേഷിക്കുന്ന 140 പേർക്കായി കടലിൽ തിരച്ചിൽ ഊർജിതമായി തുടരുകയാണ്.


കിഴക്കൻ ജാവയിലെ സുരബായയിൽ നിന്ന് ദക്ഷിണ കലിമന്താനിലെ ബൻജർമാസിനിലേക്ക് ശനിയാഴ്ച പുറപ്പെട്ട ‘വിർഗോ ട്രാൻസ്പോർട്ട് 8’ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ ശക്തമായ മോശം കാലാവസ്ഥ നേരിട്ടതിന് പിന്നാലെ ഞായറാഴ്ച പുലർച്ചെ രണ്ടോടെ കപ്പലുമായുള്ള ബന്ധം പൂർണമായും നഷ്ടപ്പെട്ടിരുന്നു. ബൻജർമാസിനിലെ ബാസിരിഹ് കടവിൽ നിന്ന് ഏകദേശം 80 നോട്ടിക്കൽ മൈൽ അകലെയായിരുന്നു കപ്പൽ അവസാനമായി കണ്ടെത്തിയ സ്ഥാനം.


ബന്ധം നഷ്ടപ്പെട്ടതിന് ഏകദേശം രണ്ട് മണിക്കൂറിനുശേഷമാണ് സംഭവത്തെക്കുറിച്ച് രക്ഷാസേനയ്ക്ക് ഔദ്യോഗിക വിവരം ലഭിച്ചത്. തുടർന്ന് സമീപത്തുണ്ടായിരുന്ന കപ്പലുകളെ ഉപയോഗിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചു. കടലിൽ നിന്ന് കണ്ടെത്തിയ 115 പേരെ വിവിധ കപ്പലുകളിലേക്ക് മാറ്റി. ഇവരിൽ ചിലരെ കിഴക്കൻ ജാവയിലെ തുറമുഖങ്ങളിലെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.


ബന്ധം നഷ്ടപ്പെട്ടതിന് ഏകദേശം രണ്ട് മണിക്കൂറിനുശേഷമാണ് രക്ഷാസേനയ്ക്ക് വിവരം ലഭിച്ചത്. തുടർന്ന് സമീപത്തുണ്ടായിരുന്ന കപ്പലുകൾ രക്ഷാപ്രവർത്തനത്തിനെത്തി. 103 പേരെ കണ്ടെത്തി സുരക്ഷിതമായി മറ്റ് കപ്പലുകളിലേക്ക് മാറ്റി. ഇവരിൽ ഒരാൾ പിന്നീട് മരിച്ചു.


കാണാതായ 127 പേരെ കണ്ടെത്തുന്നതിനായി തിരച്ചിൽ മേഖല വ്യാപിപ്പിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകളും പ്രത്യേക രക്ഷാകപ്പലുകളും ഉപയോഗിച്ചാണ് പരിശോധന തുടരുന്നത്.


അപകടത്തിന്റെ കൃത്യകാരണം അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കപ്പൽ മുങ്ങിയതാണോ, മറിഞ്ഞതാണോ എന്നതടക്കം അന്വേഷണം തുടരുകയാണ്. പ്രതികൂല കാലാവസ്ഥയാണ് സംഭവത്തിന് പിന്നിലെ പ്രധാന കാരണമെന്ന പ്രാഥമിക വിലയിരുത്തലുണ്ടെങ്കിലും അന്തിമ സ്ഥിരീകരണം വന്നിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home