ad
Deshabhimani

യുദ്ധം അമേരിക്കയുടേത്, ചെലവ് അറബ് രാജ്യങ്ങളുടേത്? ട്രംപിന്റെ പുതിയ നീക്കം വെളിപ്പെടുത്തി വൈറ്റ് ഹൗസ്

Donald trump

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Mar 31, 2026, 02:22 PM | 1 min read

വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നീക്കങ്ങളുടെ ഭീമമായ സാമ്പത്തിക ബാധ്യത ഗൾഫ് രാജ്യങ്ങളുടെ മേൽ കെട്ടിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലിവിറ്റിന്റെ വെളിപ്പെടുത്തൽ. 1990-ലെ ഗൾഫ് യുദ്ധകാലത്ത് അമേരിക്കയുടെ സഖ്യകക്ഷികൾ യുദ്ധഫണ്ട് നൽകി സഹായിച്ച മാതൃക പിന്തുടരണമെന്നാണ് ട്രംപിന്റെ താല്പര്യം.


യുദ്ധം വൻ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, ഇതിനെക്കുറിച്ച് ഉടൻ തന്നെ പ്രസിഡന്റിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും വക്താവ് സൂചിപ്പിച്ചു. എന്നാൽ അന്നത്തെ സാഹചര്യത്തിൽ നിന്നും വ്യത്യസ്തമായി, ഇത്തവണ അമേരിക്കയും ഇസ്രായേലും ഏകപക്ഷീയമായാണ് ആക്രമണം ആരംഭിച്ചത് എന്നതിനാൽ അറബ് രാജ്യങ്ങൾ ഈ ആവശ്യം അംഗീകരിക്കുമോ എന്നതിൽ വലിയ രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.


യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ ചെലവ് നിയന്ത്രണാതീതമായി വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ ആറ് ദിവസത്തിനുള്ളിൽ 11.3 ബില്യൺ ഡോളറും, പതിമൂന്ന് ദിവസത്തിനുള്ളിൽ 16.5 ബില്യൺ ഡോളറും ചെലവായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ സൈനിക നീക്കങ്ങൾ തുടരുന്നതിനും ആയുധശേഖരം പുനഃസ്ഥാപിക്കുന്നതിനുമായി 200 ബില്യൺ ഡോളറിന്റെ അധിക ഫണ്ട് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.


വെടിനിർത്തൽ ചർച്ചകളിൽ യുദ്ധച്ചെലവ് ഇറാൻ വഹിക്കണമെന്ന് അമേരിക്കൻ പക്ഷം വാദിക്കുമ്പോൾ, തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് അമേരിക്ക നഷ്ടപരിഹാരം നൽകണമെന്നാണ് ഇറാന്റെ നിലപാട്. ഇത്തരത്തിൽ സങ്കീർണ്ണമായ സാമ്പത്തിക-നയതന്ത്ര പ്രതിസന്ധികളിലൂടെയാണ് നിലവിലെ യുദ്ധസാഹചര്യം കടന്നുപോകുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home