ad
Deshabhimani

വെനിസ്വേലയിലെ ഇരട്ട ഭൂകമ്പം: മരണം 235; ആയിരങ്ങളെ കാണാനില്ല, മരണസംഖ്യ ഉയർന്നേക്കും

image courtesy : afp

image courtesy : afp

വെബ് ഡെസ്ക്

Published on Jun 26, 2026, 08:56 AM | 1 min read

കാരക്കാസ്: വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 235 കടന്നതായി ഔദ്യോഗിക സ്ഥിരീകരണം. ദുരന്തം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോൾ ആയിരക്കണക്കിന് ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. മരണസംഖ്യ ഇതിലും എത്രയോ മടങ്ങായി ഉയർന്നേക്കാമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


ഭൂകമ്പത്തിൽ പരിക്കേറ്റ ആയിരക്കണക്കിന് ആളുകളെക്കൊണ്ട് പ്രദേശത്തെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് വെനിസ്വേലൻ സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യു എസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം ആദ്യ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി. ഇത് നടന്ന് വെറും 39 സെക്കൻഡുകൾ പിന്നിട്ടപ്പോഴാണ് രാജ്യത്തെ നടുക്കിക്കൊണ്ട് രണ്ടാമത്തെ പ്രകമ്പനമുണ്ടായത്. ഇതിന്റെ തീവ്രത 7.5 ആയിരുന്നു.


വെനിസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂകമ്പത്തിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. തലസ്ഥാനമായ കാരക്കാസിൽ 22 നിലകളുള്ള ഒരു ഫ്ലാറ്റ് സമുച്ചയം ഉൾപ്പെടെ ഡസൻ കണക്കിന് ബഹുനില മന്ദിരങ്ങളാണ് പൂർണ്ണമായും തകർന്നുവീണത്. തീരദേശ നഗരമായ ലാ ഗ്വൈറയെ സർക്കാർ 'ദുരന്ത ബാധിത മേഖല'യായി പ്രഖ്യാപിച്ചു. ഇവിടെ മാത്രം നൂറിലധികം കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ സിമോൺ ബൊളിവർ എയർപോർട്ടിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് വിമാന സർവീസുകൾ പൂർണ്ണമായി നിർത്തിവച്ചു.


ഭൂകമ്പത്തിന് പിന്നാലെ മുപ്പതിലധികം തുടർചലനങ്ങളാണ് പ്രദേശത്തുണ്ടായത്. ഇതും പലയിടങ്ങളിലും വൈദ്യുതി, ടെലിഫോൺ ബന്ധങ്ങൾ പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടതും രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കുന്നു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആളുകളെ പുറത്തെടുക്കാനായി സൈന്യവും അഗ്നിശമനസേനയും സന്നദ്ധപ്രവർത്തകരും ചേർന്നുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള തിരച്ചിലാണ് ഇപ്പോൾ നടക്കുന്നത്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇനിയും കുത്തനെ ഉയർന്നേക്കാമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home