ad
Deshabhimani

'മോൻത' ചുഴലിക്കാറ്റ്: വിശാഖപട്ടണം വിമാനത്താവളത്തിൽ നിന്ന് 32 വിമാന സർവീസുകൾ റദ്ദാക്കി

air india express
വെബ് ഡെസ്ക്

Published on Oct 28, 2025, 03:16 PM | 1 min read

അമരാവതി: അതിശക്തമായ 'മോൻത' ചുഴലിക്കാറ്റിനെ തുടർന്ന് വിശാഖപട്ടണം വിമാനത്താവളത്തിൽ നിന്ന് 32 വിമാന സർവീസുകൾ റദ്ദാക്കി. രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ തിങ്കളാഴ്ചയും റദ്ദാക്കിയിരുന്നു. വിശാഖപട്ടണം വിമാനത്താവളത്തിൽ നിന്ന് ദിവസേന ആഭ്യന്തര, അന്തർദേശീയ സർവീസുകൾ നടത്തുന്നുണ്ട്. ഇവയെല്ലാം ചൊവ്വാഴ്ച റദ്ദാക്കിയതായി വിമാനത്താവള ഡയറക്ടർ എൻ പുരുഷോത്തം പറഞ്ഞു.


റദ്ദാക്കിയ രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ഒഴികെ ബാക്കിയുള്ള 30 വിമാനങ്ങളും തിങ്കളാഴ്ച സർവീസ് നടത്തിയിരുന്നു. കടുത്ത ചുഴലിക്കാറ്റിൽ നിന്ന് വിമാനത്താവളത്തെ സംരക്ഷിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. വിജയവാഡ വിമാനത്താവളം ഇന്ന് 16 വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. അഞ്ച് വിമാന സർവീസുകൾ നടത്തി.


തിങ്കളാഴ്ച വിജയവാഡയിൽ നിന്ന് വിശാഖപട്ടണത്തേക്കുള്ള ഒരു വിമാനം മാത്രമേ റദ്ദാക്കിയിരുന്നുള്ളൂ. എന്നാൽ ഇന്ന്, ഡൽഹി, മുംബൈ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിലേക്കുള്ള 16 വിമാനങ്ങൾ റദ്ദാക്കി. നാളത്തെ വിമാന സർവീസുകളെക്കുറിച്ച് വിമാനകമ്പനികൾ ഇതുവരെ അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ ഇന്ന് വൈകുന്നേരത്തോടെ വ്യക്തത ലഭിക്കുമെന്ന് വിജയവാഡ വിമാനത്താവള ഡയറക്ടർ ലക്ഷ്മികാന്ത് റെഡ്ഡി പറഞ്ഞു.


തിരുപ്പതി വിമാനത്താവളത്തിൽ നാല് വിമാനങ്ങളും റദ്ദാക്കി. അതേസമയം, സൗത്ത് സെൻട്രൽ റെയിൽവേ (എസ്‌സി‌ആർ) മേഖലയിലുടനീളം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആകെ 120 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home