ad
Deshabhimani

വിമാന ടിക്കറ്റ് നിരക്കിനുള്ള നിയന്ത്രണം നീക്കി കേന്ദ്രം; ഇനി യാത്രാക്കൂലി വിപണി നിശ്ചയിക്കും

Air India.jpg
വെബ് ഡെസ്ക്

Published on Mar 22, 2026, 07:34 AM | 1 min read

ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രക്കാരുടെ ടിക്കറ്റ് നിരക്കിന്മേൽ ഏർപ്പെടുത്തിയിരുന്ന ഉയർന്ന പരിധിയും കുറഞ്ഞ പരിധിയും കേന്ദ്ര സർക്കാർ പിൻവലിച്ചു. മൂന്ന് മാസത്തെ കർശന നിയന്ത്രണങ്ങൾക്ക് ശേഷമാണ് സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ ഈ സുപ്രധാന തീരുമാനം.


ഇതോടെ, വിമാനക്കമ്പനികൾക്ക് വിപണിയിലെ ഡിമാൻഡ് അനുസരിച്ച് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാൻ സാധിക്കും. നേരത്തെ ഇസ്രയേൽ-ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് യാത്രികരെ അമിതചൂഷണത്തിൽ നിന്ന് സംരക്ഷിക്കാൻ സർക്കാർ നിരക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.


എന്നാൽ നിലവിൽ വിമാന ഇന്ധന വിലയിലുണ്ടായ മാറ്റവും വിപണിയിലെ മത്സരാധിഷ്ഠിത സാഹചര്യവും പരിഗണിച്ചാണ് നിയന്ത്രണം നീക്കാൻ തീരുമാനിച്ചതെന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു. അവധിക്കാലത്തോ ഉത്സവ സീസണുകളിലോ വിമാനക്കമ്പനികൾ നിരക്ക് കുത്തനെ ഉയർത്താൻ സാധ്യതയുണ്ട്.


വിമാനക്കമ്പനികളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കാനും ഈ നീക്കം അനിവാര്യമാണെന്നാണ് മന്ത്രാലയത്തിന്റെ വാദം. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ കമ്പനികൾ സർക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാൽ പെട്ടെന്നുണ്ടാകുന്ന നിരക്ക് വർധന സാധാരണക്കാരായ യാത്രക്കാർക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home