കശ്മീർ അതിർത്തിയിൽ മഞ്ഞിൽ കാണാതായ സൈനികരുടെ മൃതദേഹം കണ്ടെത്തി

ശ്രീനഗർ: തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ കൊക്കർനാഗ് വനത്തിൽ തിങ്കളാഴ്ച മുതൽ കാണാതായ രണ്ട് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഒരാളുടെ മൃതദേഹം വ്യാഴാഴ്ചയും രണ്ടാമത്തേത് ഒരു ദിവസത്തിന് ശേഷവുമാണ് കണ്ടെത്തിയത്.
5 പാരാ എസ്‌എഫ് യൂണിറ്റിലെ രണ്ട് എലൈറ്റ് പാരാട്രൂപ്പർമാരെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. മരണം കൊടും തണുപ്പ് കാരണം ഹൈപ്പോതെർമിയ ബാധിച്ചാവാം എന്ന് സംശയിക്കുന്നു.
ലാൻസ് ഹവിൽദാർ പലാഷ് ഘോഷ്, ലാൻസ് നായിക് സുജയ് ഘോഷ് എന്നിവരാണ് തണുപ്പിൽ മരിച്ചത്. കൊടും തണുപ്പുള്ള ചെങ്കുത്തായ വനപ്രദേശമാണ്. ഇത്രയും കനത്ത മഞ്ഞുവീഴ്ച സുരക്ഷാ സേന പ്രതീക്ഷിച്ചിരുന്നില്ല എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. തിങ്കളാഴ്ച മുതൽ പ്രദേശത്തെ താപനില 10 ഡിഗ്രി കുറഞ്ഞു, പല ഭാഗങ്ങളും നിരവധി അടി മഞ്ഞിനടിയിൽ കിടക്കുന്നു.
സൈന്യത്തിന് കോമ്പിംഗ് ഓപ്പറേഷനിൽ ഏർപ്പെട്ടിരുന്ന എലൈറ്റ് പാരാ കമാൻഡോകളുമായുള്ള ഇരുവരുടെ ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. കൊക്കർനാഗിലെ ഗഡോളിലെ ഇടതൂർന്ന വനഭാഗത്താണ് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അവരുടെ ബാക്ക്‌പാക്കുകളും സർവീസ് ആയുധങ്ങളും സമീപത്ത് നിന്ന് കണ്ടെത്തി.
“ഒക്ടോബർ 6/7 ന്റെ ഇടയിലുള്ള രാത്രിയിൽ, കിഷ്ത്വാർ റേഞ്ചിലെ ഒരു ഓപ്പറേഷൻ ടീം, ദക്ഷിണ കശ്മീരിലെ പർവതനിരകളിൽ ഒരു കടുത്ത മഞ്ഞുവീഴ്ചയും വൈറ്റ് ഔട്ട് സാഹചര്യങ്ങളും നേരിട്ടു. അതിനുശേഷം, രണ്ട് സൈനികർക്ക് ആശയവിനിമയം നഷ്ടപ്പെട്ടു,” ശ്രീനഗറിലെ ആർമിയുടെ 15 കോർപ്സ് X-ൽ എഴുതി.
ഗഡോൾ വനങ്ങളിൽ മുമ്പ് തീവ്രവാദികളുടെ സാന്നിധ്യം റിപ്പോർട് ചെയ്യപ്പെട്ടിരുന്നു. 2023 ൽ, കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ് ഡോൺചാക്ക്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹുമയൂൺ മുസമിൽ എന്നിവർ വനങ്ങളിൽ നടന്ന വെടിവയ്പ്പിൽ വീരമൃത്യു വരിച്ചു.
പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഉയർന്ന ഉയരത്തിലുള്ള മഞ്ഞുമൂടിയ ഭൂപ്രദേശങ്ങളാണ്.









0 comments