ad
Deshabhimani

print edition അന്ധവിശ്വാസത്തെ ശാസ്ത്രമാക്കാൻ സർവകലാശാലകൾ തയ്യാറാകരുത്

Yukthivadi.jpg
വെബ് ഡെസ്ക്

Published on Jul 02, 2026, 12:00 AM | 1 min read

കൊല്ലം: അന്ധവിശ്വാസത്തെ ശാസ്ത്രമാക്കി മാറ്റി അവതരിപ്പിക്കാൻ സർവകലാശാലകൾ തയ്യാറാകരുതെന്ന് കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കലിക്കറ്റ്‌ സർവകലാശാലയിൽ ജ്യോതിശാസ്ത്രത്തെയും ജ്യോതിഷത്തെയും ബന്ധിപ്പിച്ച് ജ്യോതിഷ പ്രമുഖരെ ഉൾക്കൊള്ളിച്ച് റിസർച്ചിനായി സർക്കാർ സംവിധാനം ഒരുക്കുന്നത്‌ പ്രതിഷേധാർഹമാണ്‌.


ഇതിൽനിന്ന്‌ ഉന്നതവിദ്യാഭ്യാസ വകുപ്പും സർവകലാശാലയും പിന്തിരിയണം. പിന്നാക്ക സമുദായ ക്ഷേമത്തിന്റെ പേരിൽ പണിക്കർ സർവീസ് സൊസൈറ്റിയുടെ ആവശ്യപ്രകാരമാണ് ഈ നീക്കം. സർവകലാശാലകൾ ശാസ്ത്രീയചിന്ത വളർത്തേണ്ട ഇടങ്ങളാണ്. അന്ധവിശ്വാസങ്ങൾക്ക് അക്കാദമിക് അംഗീകാരം നൽകരുത്‌.


ജ്യോതിഷവുമായി ബന്ധപ്പെട്ട സമൂഹങ്ങളുടെ ചരിത്രവും സാമൂഹിക പശ്ചാത്തലങ്ങളും പഠിക്കേണ്ടതുണ്ടെങ്കിൽ അത് സാമൂഹിക ശാസ്ത്രപരമായി ചെയ്യാം. എന്നാൽ, അതിന്റെ പേരിൽ ജ്യോതിഷത്തിന്റെ പ്രവചനാവകാശവാദങ്ങൾക്ക് ശാസ്ത്രീയ അംഗീകാരം നൽകുന്നത്‌ ശരിയല്ലെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ ഇരിങ്ങൽ കൃഷ്ണൻ, ജനറൽ സെക്രട്ടറി സന്തോഷ് മാനവം എന്നിവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home