നവകേരള സദസ്സ് ; 982 കോടിയുടെ പദ്ധതികള്‍

തിരുവനന്തപുരം
നവകേരള സദസ്സിൽ ഉയർന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതി നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗനിർദേശം ഭേദഗതിയോടെ അംഗീകരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചപ്പോൾ ഉരുത്തിരിഞ്ഞ നിർദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്.
ജനങ്ങൾ ആവശ്യപ്പെട്ട വികസനങ്ങൾക്കും നിർദേശങ്ങൾക്കും മുൻഗണനപ്രകാരം അനുമതി നൽകാനും അധിക പദ്ധതികൾ അനുവദിക്കാനും ചീഫ് സെക്രട്ടറി, സെക്രട്ടറി (പിഐഇ ആൻഡ് എംഡി), ബന്ധപ്പെട്ട കലക്ടർ എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഓരോ മണ്ഡലത്തിലും പരമാവധി ഏഴ് കോടി വീതമാണ് അനുവദിക്കുക. മലപ്പുറം ജില്ലയുടെ കാര്യത്തിൽ അറിയിപ്പ് പിന്നീട് ഉണ്ടാകും.
സര്‍ക്കാര്‍, എയ്‌ഡഡ് സ്‌കൂളുകളില്‍ 2219 അധിക തസ്തിക
സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ 2219 അധിക തസ്തിക അനുവദിച്ചു. 2024-–-25 അധ്യയന വർഷത്തിൽ നടത്തിയ തസ്തിക നിർണയ പ്രകാരം, സർക്കാർ മേഖലയിലെ 552 സ്കൂളുകളിൽ 915 ഉം 658 എയ്‌ഡഡ് സ്കൂളുകളിൽ 1304 ഉം അധിക തസ്തികകളാണ് അനുവദിച്ചത്. ആകെ 1210 സ്കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകളുണ്ട്. 2024 ഒക്ടോബർ ഒന്ന് പ്രാബല്യത്തിൽ വ്യവസ്ഥകൾക്ക് വിധേയമായാണിത്. മലപ്പുറം ജില്ലയുടെ കാര്യത്തിൽ പിന്നീട് അറിയിപ്പ് ഉണ്ടാകും.
സർക്കാർ സ്‌കൂളുകളിലെ അധിക തസ്തികകളിൽ തസ്തികനഷ്ടം സംഭവിച്ച ജീവനക്കാരെ ക്രമീകരിച്ചാണ് നിയമനം നൽകേണ്ടത്. എയ്‌ഡഡ് സ്കൂളുകളിലെ അധികതസ്തികകളിൽ, കെഇആർ ചട്ടം ബാധകമാണ്









0 comments