തളിരിട്ട കിനാക്കളിലൂടെ...

മലയാളിയുടെ ഓർമകളിൽ മറക്കാനാവാത്ത ഒരുപിടി ഗാനങ്ങൾ സമ്മാനിച്ചാണ് എസ് ജാനകി വിടപറയുന്നത്. 1957ൽ പുറത്തിറങ്ങിയ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ഇരുൾ മൂടുകയോ എൻ വഴിയിൽ എന്ന ഗാനം ആലപിച്ച് മലയാളത്തിലേക്ക് കടന്നുവന്ന ഗായിക വിടവാങ്ങുമ്പോൾ മലയാളത്തിന് സമ്മാനിച്ചത് 1200ഓളം ഗാനങ്ങൾ.
മലയാളത്തിന്റെ സ്വന്തം എം എസ് ബാബുരാജിന്റെ പ്രിയ ഗായികയായിരുന്നു എസ് ജാനകി. ഇരുവരും ഒന്നിച്ചപ്പോൾ മാത്രം പിറന്നത് 90ലധികം പാട്ടുകളാണ്. ബാബുക്ക ഹൃദയത്തിൽ ആരാധിച്ച ഗായിക കൂടിയായിരുന്നു ജാനകി. മൂടുപടം എന്ന ചിത്രത്തിലെ തളിരിട്ട കിനാക്കളിലൂടെയായിരുന്നു തുടക്കം.
തച്ചോളി ഒതേനനിലെ അഞ്ജനക്കണ്ണെഴുതി, ഭാർഗവി നിലയത്തിലെ വാസന്ത പഞ്ചമി നാളിൽ, പൊട്ടിത്തകർന്ന കിനാവുകൾ, കാട്ടുമല്ലികയിലെ താമരത്തോണിയിൽ, തറവാട്ടമ്മയിലെ ഒരു കൊച്ചു സ്വപ്നത്തിൻ, ഇരുട്ടിന്റെ ആത്മാവിലെ ഈറനുടുത്തുകൊണ്ടംബരം ചുറ്റുന്ന, ഉദ്യോഗസ്ഥയിലെ എഴുതിയതാരാണു സുജാത, അന്വേഷിച്ചു കണ്ടെത്തിയില്ലയിലെ താമരക്കുമ്പിളല്ലോ മമ ഹൃദയം, കാർത്തികയിലെ മധുമാസ രാത്രി, മിടുമിടുക്കിയിലെ അകലെ അകലെ നീലാകാശം, മനസ്വിനിയിലെ പാതിരാവായില്ല, അമ്പലപ്രാവിലെ താനെ തിരിഞ്ഞും മറിഞ്ഞും എന്നിങ്ങനെ മലയാളി ഏറ്റുപാടിയ ഒരുപിടി ഗാനങ്ങൾ.









0 comments