ജാർഖണ്ഡിൽ ഈ വർഷം പൊലീസ് ഓപ്പറേഷനിൽ കൊല്ലപ്പെട്ടത് 32 മാവോയിസ്റ്റുകൾ

jharkhand
വെബ് ഡെസ്ക്

Published on Oct 14, 2025, 05:03 PM | 1 min read

റാഞ്ചി: ജാർഖണ്ഡ് സംസ്ഥാനത്ത് മാത്രം ഈ വർഷം സെപ്റ്റംബർ അവസാനം വരെ കൊല്ലപ്പെട്ടത് 32 മാവോയിസ്റ്റുകൾ. 266 പേർ അറസ്റ്റ് ചെയ്യപ്പെട്ടു. 30 പേർ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങി.


ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ വിവേക് എന്ന പ്രയാഗ് മാഞ്ചിയും അനുജ് എന്ന സഹ്ദേവ് സോറനും ഉൾപ്പെടുന്നു. ഇരുവരും സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗങ്ങളായിരുന്നു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു കോടി രൂപവരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഐജി (ഓപ്പറേഷൻസ്) ജാർഖണ്ഡ് പോലീസ് വക്താവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട് ചെയ്തു.


കീഴടങ്ങിയവരിൽ സിപിഐ (മാവോയിസ്റ്റ്) യുടെ സോണൽ കമാൻഡർ രവീന്ദ്ര യാദവ്, സബ് സോണൽ കമാൻഡർ ആനന്ദ് സിംഗ്, ജാർഖണ്ഡ് ജൻ മുക്തി പരിഷത്ത് (ജെജെഎംപി) യുടെ സബ് സോണൽ കമാൻഡർ, ലോകേഷ് ഗഞ്ച് എന്നീ ലാവ്‌ലേഷ് ഗഞ്ച് എന്നിവരും ഉൾപ്പെടുന്നു.


പോലീസിൽ നിന്ന് നഷ്ടപ്പെട്ട 58 ആയുധങ്ങൾ ഉൾപ്പെടെ 157 തോക്കുകൾ, 11,950 വെടിയുണ്ടകൾ, 18,884 ഡിറ്റണേറ്ററുകൾ, 394.5 കിലോഗ്രാം സ്ഫോടകവസ്തുക്കൾ, 228 ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ (ഐഇഡികൾ) എന്നിവ പിടിച്ചെടുത്തു, കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ 37 മാവോയിസ്റ്റ് ബങ്കറുകൾ നശിപ്പിച്ചു,"



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home