മാനന്തവാടി> കുട്ട- ഗോണിക്കുപ്പ റൂട്ടില്‍ തോല്പ്പെട്ടിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് ഒരാൾ മരിച്ചു. കാറോടിച്ചിരുന്ന ഗുരുവായൂര്‍ കോട്ടപ്പടി പുതുശേരി വീട്ടില്‍ മധു (55) വാണ് മരിച്ചത്. നായ്ക്കട്ടി പാലത്തിന് മുകളില്‍ നിന്നും താഴേക്ക് വീണാണ് അപകടമുണ്ടായത്. സഹയാത്രികരായ ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന് മമ്മിയൂര്‍ പുറക്കാട്ട് വിനോദ് (50), ചാവക്കാട് കോട്ടയില്‍ ശോഭി രവീന്ദ്രന് (60) എന്നിവര്‍ക്ക് നിസാര പരിക്കുകളോടെ മാനന്തവാടി ജില്ലാ ശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. കര്‍ണ്ണാടകയിലെ തിത്തുമത്തിയില് നിന്നും തിരികെ വരുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. കനത്ത മഴയില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന് താഴേക്ക് പതിക്കുകയായിരുന്നു. കാട്ടിക്കുളം ബേഗുർ മുതൽ കുട്ടവരെയുള്ള 15 കിലോമീറ്ററോളം ദൂരം ബേഗൂർ റെയ്ഞ്ചിലെ ഘോരവനമാണ്. റോഡിൽ നിന്നും താഴോട്ട് പതിച്ച വാഹനത്തിൽ നിന്നും രക്ഷപ്പെട്ട വിനോദ് റോഡിലെത്തിയെങ്കിലും സഹായത്തിനാരെയും കിട്ടിയില്ല. പിന്നീട് ഒരു മണിക്കൂറിന് ശേഷമാണ് ഒരു യാത്രക്കാരന് ഇവര്‍ക്ക് സഹായവുമായെത്തിയത്.
തുടര്‍ന്ന് അത് വഴി വന്ന ഗുഡ്സ് ഡ്രൈവര്‍ വാഹനം നിര്‍ത്തി കാര്യം തിരക്കുകയും പിന്നീട് നാട്ടുകാരെ കൂട്ടിവന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു. മാനന്തവാടിയില്‍ നിന്നും ഫയര്‍ഫോഴസ് അംഗങ്ങളെത്തിയാണ് കാറില്കുടുങ്ങിക്കിടന്ന പുറത്തെടുത്തത്. അപ്പോഴേക്കും മധു മരിച്ചിരുന്നു. ഗുരുവായൂരിലെ അറിയപ്പെടുന്ന ശില്പിയാണ് മധു. ഭാര്യ ശാന്ത.