Deshabhimani

ദബോല്‍ക്കറെയും പന്‍സാരെയെയും കല്‍ബുര്‍ഗിയെയും വധിച്ചത് ഒരേ ആയുധകൊണ്ടെന്ന് റിപ്പോര്‍ട്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2015, 09:43 PM | 0 min read

ബംഗലൂരു > നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്തിയത് ഒരേ ആയുധം ഉപയോഗിച്ചാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഫോറന്‍സിക് വിദഗ്ധര്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും കടുെത്ത കാട്രിഡ്ജുകളുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രാദേശികമായി നിര്‍ദ്ദേശിച്ച 7.65 എംഎം പിസ്റ്റലാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാരിന് സിഐഡി വിഭാഗം സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ടിലുള്ളത്.

മൂന്ന് കൊലപാതകങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം ഇതോടെ പൊളിഞ്ഞു. കൊലപാതകങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു ഡിസംബര്‍ രണ്ടിന് പാര്‍ലമെന്റില്‍ അവകാശപ്പെട്ടിരുന്നു.

2013ല്‍ പുനെയിലാണ് പുരോഗമനചിന്താഗതിക്കാരനായ നരേന്ദ്ര ദബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചത്. ഈ വര്‍ഷമാദ്യം കോലാപ്പൂരില്‍ വെച്ച് ഗോവിന്ദ് പന്‍സാരെയും ഓഗസ്റ്റ് 30ന് ധാര്‍വാഡില്‍ വെച്ച് എംഎം കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടു.

ഈ മൂന്ന് കൊലപാതകങ്ങളിലും സാമ്യതകളേറെയാണെന്ന് നേരത്തെ തന്നെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മൂന്ന് സംഭവങ്ങളും അന്വേഷിക്കുന്നത് വ്യത്യസ്ത സംഘങ്ങളാണെങ്കിലും ഇവരുടെ കണ്ടെത്തലുകള്‍ ഒരുമിച്ച് ചേര്‍ത്താണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ പ്രാദേശികമായി നിര്‍ദ്ദേശിച്ച 7.65 എംഎം പിസ്റ്റലില്‍നിന്ന് നാല് ബുള്ളറ്റുകളാണ് ദബോല്‍ക്കറിനെതിരെ പായിച്ചത്. പന്‍സാരെയ്ക്കും അദ്ദേഹത്തിന്റെ ഭാര്യ ഉമാപന്‍സാരയ്ക്കും നേരെ രണ്ട് 7.65 എംഎം പിസ്റ്റലുകളില്‍നിന്ന് അഞ്ച് തവണയാണ് വെടിയുതിര്‍ത്തത്. ഇതേ ആക്രമണ ശൈലിയാണ് കല്‍ബുര്‍ഗിക്കെതിരെയും അക്രമികള്‍ അവലംബിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home