• 26 മേയ് 2013
  • 12 ഇടവം 1188
  • 16 റജബ്ബ് 1434
ഹോം  » സംഗീതം  » ലേറ്റസ്റ്റ് ന്യൂസ്

ടി എം സൗന്ദര്‍രാജന്‍ അന്തരിച്ചു

ചെന്നൈ: സുപ്രസിദ്ധ തമിഴ് പിന്നണിഗായകന്‍ ടി എം സൗന്ദര്‍രാജന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു.   ടിഎംഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട സൗന്ദര്‍രാജന്‍ അഞ്ചു പതിറ്റാണ്ടോളം തമിഴ് സിനിമാലോകത്ത് നിറഞ്ഞുനിന്നു. പതിനായിരത്തില്‍പ്പരം സിനിമാഗാനവും മൂവായിരത്തോളം ഭക്തിഗാനവും പാടി. എംജിആറിന്റെയും ശിവാജി ഗണേശന്റെയും സിനിമകള്‍ക്കുവേണ്ടി അദ്ദേഹം ആലപിച്ച ഗാനങ്ങള്‍ എക്കാലത്തെയും ഹിറ്റുകളായി. 1923 മാര്‍ച്ച് 24നു മധുരയിലെ ഒരു സാധാരണകുടുംബത്തില്‍...

തുടര്‍ന്നു വായിക്കുക

റാഫിയുടെ സുവര്‍ണ സ്മരണകളില്‍ കൊച്ചി

കൊച്ചി: ഓ ദുനിയാ കേ രഖ്വാലേ..... മുഹമ്മദ് റാഫി തന്റെ സുവര്‍ണസ്വരത്തില്‍ പാടിയ പ്രശസ്ത ഗാനം കേള്‍ക്കാന്‍ വെള്ളിയാഴ്ച കൊച്ചി കാതോര്‍ത്തു. മുഹമ്മദ് റാഫി, ലതാ മങ്കേഷ്കര്‍, ഗീതാദത്ത്, ആശാ ഭോസ്ലെ എന്നിവര്‍ പാടിയ ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ ഇതോടൊപ്പം ഫൈന്‍ ആര്‍ട്സ് ഹാളില്‍ പുനര്‍ജനിച്ചു. പുതുമുഖ ഗായകരായ യഹിയയും സജ്നയും ചേര്‍ന്നു പാടിയ ഗാനങ്ങളെ ഹൃദയത്തോടു ചേര്‍ത്താണ് സദസ്സ് സ്വീകരിച്ചത്. കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ "സുനെഹരി യാദേം" (സുവര്‍ണസ്മരണകള്‍) എന്ന സംഗീത പരിപാടിയിലാണ് ഒരുപിടി മധുരഗാനങ്ങള്‍ സദസ്സിനെ...

തുടര്‍ന്നു വായിക്കുക

രാഗമഴ തീര്‍ത്ത് രമേഷ്നാരായണന്‍

വടകര: സംഗീതത്തെ എക്കാലത്തും ഹൃദയത്തിലേറ്റിയ കടത്തനാടിന്റെ മണ്ണിലും മനസിലും രാഗമഴ തീര്‍ത്ത് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് രമേശ് നാരായണന്‍. ഗസലും അദ്ദേഹം ഈണം നല്‍കിയ ഗാനങ്ങളും വടകരക്കാര്‍ക്ക് മുമ്പില്‍ രമേശ്നാരായണനും മക്കളും ആദ്യമായി ശ്രുതിമീട്ടിയപ്പോള്‍ ടൗണ്‍ഹാളില്‍ നിലക്കാത്ത കരഘോഷം. ജപ സ്കൂള്‍ ഓഫ് മ്യൂസിക് 21-ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനത്തിനുശേഷമായിരുന്നു സംഗീതമഴ വിരുന്നെത്തിയത്. വിവിധ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. ഇ നാരായണന്‍ നായര്‍ അധ്യക്ഷനായി. ഗോവിന്ദവര്‍മ രാജ,...

തുടര്‍ന്നു വായിക്കുക

പ്രായം 12; പൂജ പാടുന്നത് 12 ഭാഷയില്‍

ശ്രീരാജ് ഓണക്കൂര്‍

കൊച്ചി: സംഗീതത്തിന് ഭാഷയില്ലെന്ന് എല്ലാവരും പറയാറുണ്ട്. ഏഴാം ക്ലാസില്‍ പഠിക്കുന്ന പൂജയും ഇതാണ് തെളിയിക്കുന്നത്. ഒന്നല്ല, 12 ഭാഷകളിലുള്ള പാട്ടുകളാണ് പൂജ രാജ്യത്തെ വിവിധ വേദികളില്‍ ഹൃദ്യമായി പാടിക്കൊണ്ടിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, സ്പാനിഷ്, ലാറ്റിന്‍, ഫ്രഞ്ച്, റഷ്യന്‍, അറബിക്, ഉസ്ബെക്, കാമറൂണിയന്‍, ജര്‍മന്‍ എന്നീ ഭാഷകളിലുള്ള പാട്ടുകളുമായാണ് പൂജയുടെ ചങ്ങാത്തം. വിവിധ ഭാഷയിലുള്ള സിനിമ, നാടോടി, ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഇന്ത്യയൊട്ടാകെ 200 വേദികളില്‍ പാടി.   യൂട്യൂബില്‍ പൂജയുടെ പ്രകടനംകണ്ട് വിദേശ രാജ്യങ്ങളില്‍നിന്ന് നിരവധി...

തുടര്‍ന്നു വായിക്കുക

ദ്രുപത് സംഗീതജ്ഞന്‍ ഉസ്താദ് സിയ ഫരിദുദ്ദീന്‍ ദാഗര്‍ അന്തരിച്ചു

മുംബൈ: ഹിന്ദുസ്ഥാനി ദ്രുപത് സംഗീതാചാര്യന്‍ ഉസ്താദ് സിയ ഫരിദുദ്ദീന്‍ ദാഗര്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. വ്യാഴാഴ്ച പനവേലിലെ അദ്ദേഹത്തിന്റെ ഗുരുകുലത്തിലായിരുന്നു അന്ത്യം. പ്രമുഖ ദ്രുപത് സംഗീതജ്ഞനായിരുന്ന ഉസ്താദ് സിയാഉദ്ദീന്‍ ദാഗറിന്റെ മകനാണ്. അന്തരിച്ച പ്രശസ്ത രുദ്രവീണാവാദകന്‍ സിയ മൊഹയുദ്ദീന്‍ ദാഗര്‍ സഹോദരനാണ്. ഹിന്ദുസ്ഥാനി ദ്രുപത് സംഗീതത്തിന് പുത്തന്‍ ഉണര്‍വ് നല്‍കിയ ഗായകനായിരുന്നു ഫരീദുദ്ദീന്‍ ദാഗര്‍. രാജസ്ഥാനിലെ ഉദയ്പുരില്‍ 1932 ജൂണ്‍ 15ന് ആയിരുന്നു ജനനം. ഉദയ്പുര്‍ രാജാവ് മഹാറാണ ഭൂപല്‍ സിങ്ങിന്റെ ആസ്ഥാന സംഗീതജ്ഞനായിരുന്നു...

തുടര്‍ന്നു വായിക്കുക

94-ാം വയസ്സിലും വിസ്മയ സംഗീതമായ് സ്വാമി

തിരു: മലയാളികളെ താമരപ്പൂമ്പൈതലിനെപ്പോലെ പാട്ടുപാടി ഉറക്കിയ സംഗീതത്തിന്റെ മൂര്‍ത്തി 94-ാം വയസ്സിലും സംഗീതസംവിധാനരംഗത്ത് സ്വാമി സജീവം. കേരള സംഗീത നാടക അക്കാദമിയുടെ സ്വാതി പുരസ്കാരം വാങ്ങാന്‍ തലസ്ഥാനത്ത് എത്തിയതാണ് സംഗീതലോകം ആദരവോടെ സ്വാമി എന്നു വിളിക്കുന്ന സംഗീതജ്ഞന്‍ വി ദക്ഷിണാമൂര്‍ത്തി. ജീവിതംതന്നെ സംഗീതമായ തനിക്ക് സംഗീതസൃഷ്ടി ഒരു നിയോഗം പോലെയാണെന്നും അവാര്‍ഡുകള്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.   സ്വാമി സംഗീതസംവിധാനം നിര്‍വഹിക്കുന്ന സേതു ഇയാല്‍ സംവിധാനം ചെയ്യുന്ന "ശ്യാമരാഗം" എന്ന ചിത്രത്തിന്റെ ഗാന...

തുടര്‍ന്നു വായിക്കുക

ഓള്‍ഡ് ഈസ് ഗോള്‍ഡ്....

കോഴിക്കോട്: ജീവിത വഴികളില്‍ എവിടെയോ മറന്നുപോയ ആ ഗാനങ്ങള്‍ ഒരിക്കല്‍ കൂടി കേട്ടപ്പോള്‍ കോഴിക്കോടിന്റെ സംഗീത മനസ് ആ പാട്ടുകള്‍ക്ക് താളമിട്ടു. സംഗീതം തന്നെ ജീവിതമാക്കിയ ഒരുകൂട്ടം കലാകാരന്മാര്‍ ഒത്തുകൂടുകയും അവര്‍ ഗൃഹാതുരതയുണര്‍ത്തുന്ന പഴയകാല ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തപ്പോള്‍ ആ സായാഹ്നം കോഴിക്കോടിനെ സംഗീത സാന്ദ്രമാക്കി. കലിക്കറ്റ് പ്രസ് ക്ലബ്ബിന്റെയും മ്യൂസിക് ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെയും സഹകരണത്തോടെ നടത്തുന്ന ഫോട്ടോഗ്രാഫര്‍ പി മുസ്തഫയുടെ സംഗീത ഫോട്ടോ പ്രദര്‍ശനത്തോടനുബന്ധിച്ചായിരുന്നു ടൗണ്‍ഹാളില്‍ പഴയകാല സംഗീതജ്ഞര്‍...

തുടര്‍ന്നു വായിക്കുക

സ്വാതി ചരിത്രത്തിലെ മങ്ങലേറ്റ രത്നക്കല്ല്: ഒ എന്‍ വി

തിരു: സംഗീത പാരമ്പര്യത്തിന്റെ പ്രൗഢ സ്മരണകളെ സാക്ഷിയാക്കി സ്വാതി മഹോത്സവത്തിന് സമാപനം. കലയും സൗന്ദര്യവും ഇഴചേര്‍ത്ത് അരങ്ങിലെത്തിയ സംഗീത- നൃത്ത രാവുകള്‍ക്കൊപ്പം സ്വാതിയെന്ന മഹാനായ മനുഷ്യന്റെ സംഭാവനകളെക്കുറിച്ചുള്ള ആഴമേറിയ ചിന്തകളും പങ്കുവയ്ക്കപ്പെട്ട ദിനങ്ങളായിരുന്നു പിന്നിട്ടത്. സ്വാതിതിരുനാളിന്റെ സ്വര്‍ണരഥത്തിന് മുന്നില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ആരംഭിച്ച അഖണ്ഡസ്വാതി സംഗീതാലാപനത്തോടെയായിരുന്നു സമാപനം. സമാപനത്തില്‍ ജ്ഞാനപീഠം ജേതാവ് ഒ എന്‍ വി മുഖ്യ പ്രഭാഷണം നടത്തി. കവയിത്രി സുഗതകുമാരി അധ്യക്ഷയായി.   ചരിത്രത്തില്‍ ...

തുടര്‍ന്നു വായിക്കുക

ടി കെ പുരസ്കാര ചടങ്ങില്‍ വിരുന്നായി "വയലിന്‍ സംഗീതിക"

സ്വന്തം ലേഖകന്‍

കൊച്ചി: ടി കെ സ്മൃതി പുരസ്കാരദാന ചടങ്ങിനു തുടക്കമായത് നനുത്ത മഴത്തുള്ളികള്‍പോലെ വയലിന്‍ തന്ത്രികളില്‍പെയ്തിറങ്ങിയ സംഗീത പരിപാടിയോടെ. പേരൂര്‍ ജയപ്രകാശും സംഘവും നടത്തിയ "വയലിന്‍ സംഗീതിക" അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. ടൗണ്‍ഹാളിലെ സംഗീതവിരുന്നിന് സാക്ഷ്യംവഹിച്ചവര്‍ വയലിന്‍വാദനത്തിന്റെ മാസ്മരികതയില്‍ സമയം കടന്നുപോയത് അറിഞ്ഞില്ല. മുതിര്‍ന്ന സിപിഐ എം നേതാവും സാംസ്കാരിക നായകനുമായിരുന്ന ടി കെ രാമകൃഷ്ണന്റെ സ്മരണാര്‍ഥം ടി കെ കള്‍ച്ചറല്‍ സെന്ററാണ് പുരസ്കാരദാന ചടങ്ങ് സംഘടിപ്പിച്ചത്. വയലിനില്‍നിന്ന് ആദ്യം ഒഴുകിയെത്തിയത്...

തുടര്‍ന്നു വായിക്കുക

ജീവനില്ലാത്ത പാട്ടുകള്‍ക്ക് ജനഹൃദയത്തിലിടമില്ല: ജയചന്ദ്രന്‍

ആലപ്പുഴ: പുതിയ കാലത്തെ സിനിമാ ഗാനങ്ങള്‍ക്ക് ജനഹൃദയങ്ങളില്‍ സ്ഥാനംപിടിക്കാന്‍ കഴിയാത്തത് അവയ്ക്ക് ജീവനില്ലാത്തതുകൊണ്ടാണെന്ന് ഗായകന്‍ ജയചന്ദ്രന്‍ പറഞ്ഞു. സിനിമയിലെ രംഗങ്ങളുമായി ഇന്നത്തെ പാട്ടുകള്‍ക്ക് ബന്ധമില്ല. മുമ്പ് പാട്ടുകള്‍ ദിവസങ്ങളെടുത്താണ് കമ്പോസ് ചെയ്തിരുന്നത്. അന്ന് പാട്ടുകാരും ഉപകരണ വാദകരും അടങ്ങുന്ന വലിയ കൂട്ടായ്മയാണ് പാട്ട് ചിട്ടപ്പെടുത്തിയത്. ഈ ഒരുമയും അതിനുപിന്നിലെ അധ്വാനവുമാണ് ചലച്ചിത്ര രംഗത്തെ സുവര്‍ണ കാലത്ത് പുറത്തിറങ്ങിയ പാട്ടുകളെ നിലനിര്‍ത്തുന്നത്. ഇന്ന് സാങ്കേതികവിദ്യ വികസിച്ചതോടെ പാടാനെത്തുമ്പോഴാണ്...

തുടര്‍ന്നു വായിക്കുക

പിറന്നാള്‍ മധുരവുമായി ടി എം എസ്; മധുരസംഗീതവുമായി ഗന്ധര്‍വസന്ധ്യ

തിരു: പാട്ടിന്റെ നറുനിലാവൊഴുകിയ ഗന്ധര്‍വ്വസന്ധ്യയില്‍ പാട്ടിലെ മൂന്ന് തലമുറകളുടെ സംഗമം. മലയാളത്തിന്റെ മധുരമനോഹര സ്വരസാന്നിധ്യം യേശുദാസ്, ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ മഹാപ്രതിഭ ടി എം സൗന്ദര്‍രാജന്‍, മലയാള ചലച്ചിത്രസംഗീതത്തിന് പുതുവസന്തം പകരുന്ന എം ജയചന്ദ്രന്‍. മൂന്ന് തലമുറകളുടെയും പാട്ടുകള്‍ ഒഴുകി പരന്ന സുന്ദരരാവില്‍ ഗന്ധര്‍വസന്ധ്യ നഗരത്തിന് നവ്യാനുഭവമായി.   അഞ്ച് പതിറ്റാണ്ടായി തമിഴ് സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുകയും പതിനായിരത്തില്‍പ്പരം സിനിമാഗാനങ്ങള്‍ പാടുകയും ചെയ്ത മഹാപ്രതിഭ ടി എം സൗന്ദര്‍രാജന്റെ 91-ാം പിറന്നാള്‍...

തുടര്‍ന്നു വായിക്കുക

ബലികുടീരങ്ങള്‍ സാക്ഷി പ്രകാശനംചെയ്തു

തിരു: നീലേശ്വരത്തെ റെഡ്ലൈന്‍ കമ്യൂണിക്കേഷന്‍സ് പുറത്തിറക്കുന്ന "ബലികുടീരങ്ങള്‍ സാക്ഷി" വിപ്ലവഗാന സിഡിയുടെ പ്രകാശനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ പി കരുണാകരന്‍ എം പി സിഡി ഏറ്റുവാങ്ങി. ചെറിയാന്‍ ഫിലിപ്പ് അധ്യക്ഷനായി. കെ വി ദാമോദരന്‍ സ്വാഗതവും വി എസ് നമ്പൂതിരി നന്ദിയും പറഞ്ഞു. കെ വി ദാമോദരന്‍, വിഷ്ണുദാസ് വെതിരമന, സന്തോഷ് ശങ്കര്‍ എന്നിവരുടെ രചനയ്ക്ക് ഉണ്ണികൃഷ്ണന്‍ കുറ്റിക്കോല്‍ ആണ് സംഗീതം നല്‍കയിരിക്കുന്നത്. കല്ലറ ഗോപന്‍, രാജലക്ഷ്മി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. തുടര്‍ന്നു വായിക്കുക

മധുരഗാനങ്ങളുടെ രാജശില്‍പ്പിക്ക് കലാകേരളത്തിന്റെ ആദരം

തൃശൂര്‍: നിത്യഹരിതമായ ഈരടികള്‍കൊണ്ട് മലയാളികളുടെ മോഹനഗാന സങ്കല്‍പ്പങ്ങളില്‍ ഇടം നേടിയ വിദ്യാധരന്‍ മാസ്റ്റര്‍ക്ക് കലാകേരളത്തിന്റെ ആദരം. മെലഡിയുടെ അവാച്യമായ സൗന്ദര്യാനുഭൂതികളില്‍ ആസ്വാദകരെ വലയം ചെയ്യിച്ച് സംഗീതലോകത്ത് തന്റേതായ കനകസിംഹാസനം തീര്‍ത്ത മധുരഗാനങ്ങളുടെ രാജശില്‍പ്പിക്ക് സാംസ്കാരിക നഗരം ആസ്വാദകരുടെയും അഭ്യുദയകാംക്ഷികളുടേയും സംഗമമൊരുക്കിയാണ് ആശംസകളര്‍പ്പിച്ചത്. സംഗീതലോകത്ത് അരനൂറ്റാണ്ടു പിന്നിടുന്നതിനോടനുബന്ധിച്ച് തൃശൂര്‍ ഭരതന്‍ സ്മൃതിവേദിയാണ് കല്‍പ്പാന്തകാലത്തോളം നിലനില്‍ക്കുന്ന ഈണങ്ങളുടെ കുലപതിക്ക്...

തുടര്‍ന്നു വായിക്കുക

Archives