വേനൽ ശക്തമായതോടെ വനങ്ങളിൽ നിന്നും തീറ്റയും വെള്ളവും തേടി കാട്ടാനകൾ ഗ്രാമങ്ങളിൽ എത്തുന്നു
കൂനൂർ ബർലിയാറിൽ വെള്ളം കുടിക്കുന്ന കാട്ടാനകൾ
ഗൂഡല്ലൂർ: വേനൽ ചൂടു കൂടിയതോടെ മേട്ടുപ്പാളയം ഉൾപ്പെടെ നീലഗിരി വനങ്ങളിലേക്ക് കാട്ടാനകളുടെ വരവ് കൂടി. നീലഗിരി ജില്ലയിലെ കൂനൂർ, മഞ്ചൂർ വനങ്ങളിലേക്ക് പച്ചപ്പും കുടിനീരും തേടി കാട്ടാനകൾ കൂട്ടമായി എത്തുന്നു. മരപ്പാലം, ബർലിയാർ തുടങ്ങിയ ഭാഗത്താണ് കുട്ടികളോട് കൂടി പത്തോളം ആനകൾ പല ഭാഗത്തും ചുറ്റി നടക്കുന്നത്.
ചക്ക സീസൺ തുടങ്ങിയതോടെ റോഡ് ഓരങ്ങളിലും രാത്രിയിലും പകലിലും ആനകൾ ഇറങ്ങുന്നുണ്ട്. കൂനൂർ മേട്ടുപ്പാളയം റോഡിലും കാട്ടാനകൾ സ്ഥിരം ആയിട്ടുണ്ട്. ചെറിയ വാഹനങ്ങളിൽ പോകുന്നവർ വളരെയധികം ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽി. ചില സ്ഥലങ്ങളിൽ റോഡ് സൈഡിൽ ചക്കകൾ വിൽക്കുന്നതിനും നിരോധനമുണ്ട് കാരണം ചക്കകൾക്ക് കേന്ദ്രീകരിച്ച് കാട്ടാനകൾ എപ്പോഴും എത്തും. കൂട്ടമായും ഒറ്റയായും കാണുന്ന കാട്ടാനകളെ കണ്ട് ഫോട്ടോ എടുക്കുവാൻ വാഹനത്തിൽ നിന്ന് ഇറങ്ങരുത് എന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.
0 comments