28 March Tuesday

അതിർത്തി 
മായ്‌ച്ച കഥ

വെബ് ഡെസ്‌ക്‌Updated: Friday Jan 6, 2023

കോഴിക്കോട്‌
‘എത്രനാൾ കാത്തിരിക്കണം’–- കഥയിലേക്ക്‌ ഈ തലക്കെട്ട്‌ ചേർക്കുമ്പോൾ മഹാലക്ഷ്‌മി കുറിച്ചത്‌ നേരനുഭവങ്ങൾ. എഴുത്തിലൂടെ കാസർകോട്‌ അതിർത്തിയിലെ കൊറഗ സമുദായത്തിൽനിന്നുള്ള ആദ്യ മത്സരാർഥിയും എ ഗ്രേഡുകാരിയുമായി അവൾ. മിയാപദവ്‌ എസ്‌വിവിഎച്ച്‌എസ്‌എസിലെ പ്ലസ്‌ടു വിദ്യാർഥിനിക്ക്‌ ഹിന്ദി കഥാരചനയിലാണ്‌ നേട്ടം.

അനുഭവങ്ങൾ കഥയ്‌ക്കപ്പുറമാണ്‌ മഹാലക്ഷ്മിക്ക്‌. കോളനികളിൽ പഠനം പാതിയിൽ നിർത്തി കൂലിപ്പണിക്ക്‌ പോകുന്നവർ, ലഹരിയിൽ നശിച്ചവർ, അക്ഷരവെളിച്ചം അന്യമാകുന്ന കുടിലുകൾ... ആ നോവുകൾ അക്ഷരങ്ങളിലാക്കി.

തുളു സംസാരിക്കുന്ന മഹാലക്ഷ്‌മിക്ക്‌ കോഴിക്കോടൻ ആരവം പുതിയ കാഴ്‌ചയായി. മത്സരം കഴിഞ്ഞ്‌ പുറത്തിറങ്ങിയ ഉടൻ അധ്യാപികയുടെ ഫോണിൽ അമ്മയെ വിളിച്ചു. അമ്മ ശശികലയ്‌ക്ക്‌ ബീഡിതെറുപ്പുജോലിയാണ്‌. അച്ഛൻ ബാബു ഒരുവർഷംമുമ്പ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. അനിയൻ കൃഷ്‌ണപ്രകാശ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top