ശ്രവണ സഹായ ശസ്ത്രക്രിയയിൽ ചരിത്രനേട്ടവുമായി ഒമാൻ

മസ്‌ക്കറ്റ്: ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയിൽ കോക്ലിയാർ ശസ്ത്രക്രിയ നടത്തി ഒമാനി ഡോക്ടർമാർ. മസ്ക്കറ്റിലെ അൽ നഹ്ദ ആശുപത്രിയിലെ കോക്ലിയാർ ഇംപ്ലാന്റ് വിഭാഗവുമായി സഹകരിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദരായ ഡോക്ടർമാരുടെ സംഘമാണ് രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ഈ ശസ്ത്രക്രിയ പൂർത്തീകരിച്ച് റെക്കോർഡ് നേട്ടം കരസ്ഥമാക്കിയത്. ഗുരുതരമായ മസ്തിഷ്കജ്വരം ബാധിച്ച ഒൻപത് ആഴ്ച മാത്രം പ്രായമുള്ള ആൺ കുട്ടിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
കേൾവിശക്തി നഷ്ടപ്പെടുന്ന അവസ്ഥയിൽ ശ്രവണ നാഡി നേരിട്ട് ഉദ്ദീപിപ്പിച്ചു കൊണ്ട് നടത്തുന്ന പ്രക്രിയയാണിതെന്ന്, ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ അൽ നഹ്ദയിലെ കൺസൾട്ടന്റ് സർജനായ ഡോ. യൂസഫ് അലി അൽ സൈദി ഒമാൻ ന്യൂസ് ഏജൻസിയോടു പറഞ്ഞു. പ്രായം കുറഞ്ഞവരിൽ ഇത് ചെയ്യുമ്പോൾ കൂടുതൽ അപകട സാധ്യതകൾ കണക്കിലെടുക്കേണ്ടി വരുമെന്നും, അമേരിക്കയിൽ നിന്നുള്ള 10 ആഴ്ച പ്രായമുള്ള കുട്ടിയാണ് ഇതുവരെ ഈ ശാസ്ത്രകിയ വിജയകരമായി അതിജീവിച്ച ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്നും അദ്ദേഹം പറഞ്ഞു.
ഒൻപത് മാസം പ്രായമുള്ള കുട്ടിയിൽ തങ്ങൾ നടത്തിയ ഈ ശസ്ത്രക്രിയ ആ നിലയ്ക്ക് ലോകറെക്കോഡ് ആയി കണക്കാമെന്നും സുൽത്താനേറ്റിലെ ഡോക്ടർമാരുടെയുടെ വൈദ്യ സൗകര്യങ്ങളുടെയും മികവിൻറെ ഉദാഹരണമായി ഇത് എടുത്തുകാട്ടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
0 comments