റംസാനിലെ ആദ്യ 20 ദിവസങ്ങളിൽ എട്ടര ലക്ഷത്തിലധികം തീർഥാടകർക്ക് മദീന ബസുകൾ സേവനം നൽകി

ജിദ്ദ: റംസാനിലെ ആദ്യ 20 ദിവസങ്ങളിൽ മദീനയിലെ ബസ് സർവീസ് 850,000-ൽ അധികം വിശ്വാസികൾക്ക് സേവനം നൽകിയതായി മദീന ബസ് പ്രോജക്ട് അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 72% വർധനവോടെ പ്രതിദിനം 35ലധികം യാത്രകൾ രേഖപ്പെടുത്തിയിരുന്നു.
പ്രവാചകന്റെ മദീന പള്ളിയിലേക്കും ഖുബാ പള്ളിയിലേക്കും ഏഴ് റൂട്ടുകളിലായി റംസാനിലെ ആദ്യ ദിവസം തന്നെ ഷട്ടിൽ സർവീസുകൾ ആരംഭിച്ചിരുന്നു. സ്പോർട്സ് സ്റ്റേഡിയം, സയ്യിദ് അൽ-ശുഹദാ, അൽ-ഖാലിദിയ ജില്ല, ഷാത്ത ജില്ല, കിംഗ് ഫഹദ് ജില്ല, അൽ-ഹദീക ജില്ല, അൽ-സലാം കോളേജ് പാർക്കിംഗ് സ്ഥലങ്ങൾ എന്നിവയായിരുന്നു റൂട്ടുകൾ. കൂടാതെ, ഖുബാ പള്ളിയിലേക്കും തിരിച്ചുമുള്ള യാത്രകൾക്കായി അൽ-അലിയ മാൾ പാർക്കിംഗ് സ്ഥലം എന്നിവിടേക്കും പ്രത്യേകം റൂട്ടുകൾ ക്രമീകരിച്ചു.
എല്ലാ റൂട്ടുകളും പ്രതിദിനം 18 മണിക്കൂറാണ് പ്രവർത്തിക്കുന്നത്. അൽ-സലാം, സയ്യിദ് അൽ-ശുഹദാ സ്റ്റേഷനുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
0 comments