കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ യുഎഇ പുരോഗതി കൈവരിച്ചു: ലത്തീഫ ബിൻത് മുഹമ്മദ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 05:44 PM | 0 min read

ദുബായ് >  കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ യുഎഇ ഗണ്യമായ പുരോഗതി കൈവരിച്ചതായി ദുബായ് കൾച്ചർ ആന്റ് ആർട്‌സ് അതോറിറ്റി ചെയർപേഴ്‌സൺ ഷൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അബുദാബിയിൽ നടന്ന വേൾഡ് ഏർലി ചൈൽഡ്‌ഹുഡ് ഡെവലപ്‌മെന്റ് (ഡബ്ല്യുഇഡി) ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഭാവി തലമുറകളെ ഉടച്ചു വർക്കുന്നതിൽനുള്ള  രാജ്യത്തിൻ്റെ സംരംഭങ്ങളും സമൂഹത്തിൽ കുട്ടികളുടെ പങ്ക് ശക്തിപ്പെടുത്തുന്ന നിയമങ്ങൾ നടപ്പാക്കുമെന്നും ലത്തീഫ ബിൻത് മുഹമ്മദ് പറഞ്ഞു. ഷൈഖ തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച ഫോറം, ബാല്യകാല വികസനത്തിൽ സഹകരണവും വിജ്ഞാന വിനിമയവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.

ബാല്യകാല വിദ്യാഭ്യാസവും ക്ഷേമം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ഗവേഷണം, പഠനങ്ങൾ, ഡാറ്റ, പ്രത്യേകിച്ച് അറബ് ലോകത്ത് എന്നിവയുടെ ആവശ്യകത ലത്തീഫ എടുത്തുപറഞ്ഞു.ബോധപൂർവമായ രക്ഷാകർതൃത്വം, സംസ്കാരവും ഐഡൻ്റിറ്റിയും, സുസ്ഥിരവും കുടുംബ-സൗഹൃദ നഗരങ്ങളും എന്നിവയാണ്  ഫോറത്തിൻ്റെ മൂന്ന് തന്ത്രപ്രധാനമായ അടിസ്ഥാനങ്ങൾ. ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അവരുടെ സ്വത്വവുമായി ബന്ധമുള്ളതും ആധികാരിക മൂല്യങ്ങളോട് പ്രതിബദ്ധതയുള്ളതുമായ ഭാവി തലമുറകളെ വളർത്തുന്നതിന് അത്യന്താപേക്ഷിതമാണ്.

കുട്ടിക്കാലത്തെ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യവും കുട്ടിയുടെ ബൗദ്ധികവും വൈകാരികവുമായ വികാസത്തിൽ അതിൻ്റെ സ്വാധീനവും അവർ ഊന്നിപ്പറഞ്ഞു. ഈ മേഖലയിൽ വിജ്ഞാനാധിഷ്ഠിത നവീകരണത്തിന് അവർ ആഹ്വാനം ചെയ്യുകയും, വിദ്യാഭ്യാസ വിഭവങ്ങൾ, ഗവേഷണം, രക്ഷാകർതൃത്വത്തിലും ബാല്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പഠനങ്ങൾ എന്നിവ സൃഷ്ടിക്കുന്നതിൽ സമൂഹത്തിലെ എല്ലാ അംഗങ്ങളും പ്രസക്തമായ സംഘടനകളും സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.



deshabhimani section

Related News

0 comments
Sort by

Home