Deshabhimani

ഷാർജ പൈതൃക സമ്മേളനം സമാപിച്ചു

sharja heritage conference
വെബ് ഡെസ്ക്

Published on Jul 06, 2025, 01:41 PM | 1 min read

ഷാർജ : ഷാർജ പൈതൃക ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ദ്വിദിന പൈതൃക സമ്മേളനം സമാപിച്ചു. ‘നാടോടി പൈതൃകം മറ്റുള്ളവരുടെ കണ്ണിലൂടെ’ എന്ന പ്രമേയത്തിലാണ്‌ പരിപാടി നടന്നത്‌. ഷാർജ യൂണിവേഴ്സിറ്റി സിറ്റിയിലെ അറേബ്യൻ പൈതൃക സെന്ററിലാണ് പരിപാടി നടന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും സമ്മേളന മേധാവിയുമായ ഡോ. അബ്ദുൾ അസീസ് അൽ മുസല്ലം, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അബൂബക്കർ അൽ കിന്തി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. 20ൽ അധികം അറബ്, വിദേശരാജ്യങ്ങളെ പ്രതിനിധീകരിച്ച് ഗവേഷകർ, അക്കാദമിക വിദഗ്ധർ, പ്രാദേശിക അന്തർദേശീയ മാധ്യമ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

40ൽ അധികം അക്കാദമിക പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഗവേഷണ പ്രബന്ധങ്ങൾ, പാനൽ ചർച്ചകൾ, പ്രത്യേക വർക്ക്‌ഷോപ്പുകൾ എന്നിവയിലൂടെ നാടോടി പൈതൃകം മറ്റുള്ളവർ എങ്ങനെ മനസ്സിലാക്കിയെന്ന് പര്യവേക്ഷണം ചെയ്തു.

സഞ്ചാരികളുടെ രചനകളിലൂടെയോ, വിവിധ വിദേശ രേഖകളിലൂടെയോ നമ്മുടെ പൈതൃകത്തെ മറ്റുള്ളവർ എങ്ങനെ വീക്ഷിച്ചുവെന്ന് ചിന്തിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് ഉദ്ഘാടന സെഷനിൽ ഡോ. അബ്‌ദുൾ അസീസ് മുസല്ലം പറഞ്ഞു. മനുഷ്യസംവാദത്തിനുള്ള പാലമായും സംസ്‌കാരങ്ങളുടെ വിഭജനത്തിനുള്ള വേദിയായും നാടോടി പൈതൃകം മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറബ് നാടോടി പൈതൃകത്തെ ചുറ്റിപ്പറ്റിയുള്ള സാംസ്‌കാരികവും ഭൗതികവുമായ ഇടപെടൽ വർധിപ്പിക്കാൻ ഇതുവഴി കഴിയും. ഡോ. സെയ്ഫ് അൽ ബദ്വാവിയായിരുന്നു കോൺഫറൻസിലെ ഈ വർഷത്തെ പ്രമുഖ വ്യക്തിത്വം.



deshabhimani section

Related News

View More
0 comments
Sort by

Home