09 June Friday

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന്‌ സ്‌പീക്കർക്ക്‌ പരാതി

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

ന്യൂഡൽഹി > പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന്‌  കോടതി രണ്ടുവർഷം തടവിന്‌ ശിക്ഷിച്ച രാ​ഹു​ല്‍ ഗാ​ന്ധി എംപിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ലോ‌ക്‌സഭാ സ്‌പീക്കർക്ക് പരാതി. സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിന്താലാണ് പരാതി നൽകിയത്. ജനപ്രാതിനിധ്യ നിയമ പ്രകാരം ശിക്ഷിക്കപ്പെട്ടതോടെ രാഹുൽ അയോഗ്യനായതായി പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതോടെ സ്‌പീക്കര്‍ നിയമോപദേശം തേടിയിട്ടുണ്ട്.

ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ്‌ മോദി നൽകിയ പരാതിയിൽ സൂറത്ത്‌ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ എച്ച്‌ എച്ച്‌ വർമയാണ്‌ ശിക്ഷ വിധിച്ചത്‌. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി കർണാടകത്തിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ ‘എല്ലാ കള്ളൻമാർക്കും മോദിയെന്ന പൊതുപേരുണ്ടായത്‌ എങ്ങനെ?’- എന്ന പരാമർശമാണ്‌ കേസിന്‌ ആധാരം. പ്രസ്‌താവനയിലൂടെ രാഹുൽ മോദിസമുദായത്തെയാണ്‌ അക്ഷേപിച്ചതെന്ന്‌ ആരോപിച്ചാണ്‌ പൂർണേഷ്‌ മോദി മാനനഷ്‌ടക്കേസ്‌ നൽകിയത്‌.

അപകീർത്തി കേസിലെ ഐപിസി 499, 500 വകുപ്പുകൾ പ്രകാരം പരമാവധി ശിക്ഷയായ രണ്ടുവർഷം തടവാണ്‌ വിധിച്ചത്‌. വിധി കേൾക്കാൻ വ്യാഴാഴ്‌ച രാഹുലും എത്തിയിരുന്നു. അതേസമയം, ശിക്ഷ നടപ്പാക്കുന്നത്‌ കോടതി 30 ദിവസത്തേക്ക്‌ മരവിപ്പിച്ചു.

വിധിക്കെതിരെ അപ്പീൽ നൽകാൻ കോൺഗ്രസ്‌ നീക്കം തുടങ്ങി. വിധിയിൽ സ്‌റ്റേ അനുവദിക്കുംവരെ രാഹുൽ ഗാന്ധി പാർലമെന്റിൽനിന്ന്‌ വിട്ടുനിൽക്കും. അനുകൂല ഉത്തരവുണ്ടായില്ലെങ്കിൽ രാഹുലിന്‌ എംപി സ്ഥാനം നഷ്ടപ്പെടും. സുപ്രീംകോടതി വിധിപ്രകാരം ക്രിമിനൽ കേസിൽ ജനപ്രതിനിധി രണ്ടുവർഷമോ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ വിധി വന്നതുമുതൽ അയോഗ്യനാകും. രാഹുലിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട്‌ അഭിഭാഷകനായ വിനീത്‌ ജിൻഡാൽ ലോക്‌സഭാ സ്‌പീക്കർക്ക്‌ പരാതി നൽകിയിട്ടുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top