Deshabhimani

133 പേരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2024, 01:38 PM | 0 min read

മേപ്പാടി > വയനാട് ഉരുൾപൊട്ടലിൽ മരിച്ച 133 പേരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇതുവരെ 181 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയായി. 199 മരണമാണ് സംസ്ഥാന സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 89 പുരുഷന്മാരും 82 സ്ത്രീകളും 28 കുട്ടികളുമാണ്. ഇതുകൂടാതെ 130 ശരീരഭാ​ഗങ്ങൾ ലഭിച്ചു. ലഭിച്ച ശരീരഭാ​ഗങ്ങളുടെയെല്ലാം പോസ്റ്റ്മോർട്ടം പൂർത്തിയായി.

56 മൃതദേഹം ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. ചാലിയാറിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾ നിലമ്പൂരിലെ ജില്ലാ ആശുപത്രിയിലാണ് എത്തിക്കുന്നത്. ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യം പരി​ഗണിച്ച് ഇവ മേപ്പാടിയിലേക്ക് മാറ്റുന്ന നടപടി തുടരുകയാണ്. നിലമ്പൂർ ആശുപത്രിയിൽ നിന്ന് ഇതുവരെ 116 മൃതദേഹവും 87 ശരീരഭാഗങ്ങളും കൈമാറി. ഇതിൽ 21പേരുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

ദുരന്ത പ്രദേശത്ത് നിന്ന് 264 പേരെ ആശുപത്രികളില്‍ എത്തിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ഇപ്പോൾ 86 പേർ ചികിത്സയിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home