കണ്ണൂർ > കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന ‘കൃഷി, ഭൂമി, പുതുകേരളം’ കർഷകത്തൊഴിലാളി പ്രക്ഷോഭ പ്രചാരണ ജാഥയ്‌ക്ക് ഉജല സ്വീകരണം. സ്‌ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് കർഷകത്തൊഴിലാളികൾ സ്വീകരണകേന്ദ്രങ്ങളിൽ ജാഥയെ വരവേറ്റു. ശനിയാഴ്‌ച വയനാട് ജില്ലയിൽ പര്യടനം നടത്തും.
മിച്ചഭൂമി -പട്ടയപ്രശ്നം പരിഹരിക്കുക, തരിശിട്ട വയലിൽ കൃഷി നടത്താൻ പദ്ധതി ആവിഷ്കരിക്കുക, കർഷകത്തൊഴിലാളി പെൻഷനിൽ കേന്ദ്രവിഹിതം അനുവദിക്കുക, കേരളത്തെ വെല്ലുവിളിക്കുന്ന കേന്ദ്ര നയം തിരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് ജാഥ. സംസ്ഥാന വൈസ് പ്രസിഡന്റ് ലളിത ബാലൻ ഡെപ്യൂട്ടി ലീഡറും സംസ്ഥാന ട്രഷറർ സിബി ദേവദർശൻ മാനേജരുമായ ജാഥയിൽ വി കെ രാജൻ, കെ കെ ദിനേശൻ, ഇ ജയൻ, ടി കെ വാസു, എൻ രതീന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, കോമള ലക്ഷ്മണൻ എന്നിവരാണ് അംഗങ്ങൾ. കണ്ണൂർ ജില്ലയിലെ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റനും അംഗങ്ങൾക്കുംപുറമെ ജില്ലാ പ്രസിഡന്റ് കെ ദാമോദരൻ, സെക്രട്ടറി വി നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
ബുധനാഴ്‌ച കാസർകോട്ടുനിന്നാണ് ജാഥക്ക് തുടങ്ങിയത്. വ്യാഴാഴ്‌ച കാസർകോട് ജില്ലയിൽ നാലിടത്ത് സ്വീകരണം നൽകി. പെരിയാട്ടടുക്കത്ത് മധു മുതിയക്കാൽ അധ്യക്ഷനായി. നാരായണൻ കുന്നൂച്ചി സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട്ട് എം സി മാധവൻ അധ്യക്ഷനായി. പള്ളിക്കൈ രാധാകൃഷ്‌ണൻ സ്വാഗതം പറഞ്ഞു.നീലേശ്വരത്ത് കരുവക്കാൽ ദാമോദരൻ അധ്യക്ഷനായി. കെ സതീശൻ സ്വാഗതം പറഞ്ഞു. കാലിക്കടവിൽ എം വി ചന്ദ്രൻ അധ്യക്ഷനായി. പി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.
വ്യാഴാഴ്‌ച കാലിക്കടവിൽവച്ച് കണ്ണൂർ ജില്ലയിലേക്ക് വരവേറ്റു. കർഷകത്തൊഴിലാളികളുടെ മഹാസംഗമത്തോടെ പയ്യന്നൂരിൽ സമാപിച്ചു. ഷേണായി സ്‌ക്വയറിലെ സ്വീകരണ പൊതുയോഗം കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഡോ. വി ശിവദാസൻ എംപി ഉദ്ഘാടനംചെയ്‌തു. എ വി രവീന്ദ്രൻ അധ്യക്ഷനായി. ടി ഗോപാലൻ സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് സപ്ലിമെന്റ് പ്രകാശിപ്പിച്ചു.
വെള്ളിയാഴ്‌ച തളിപ്പറമ്പ്, ശ്രീകണ്ഠപുരം, - മമ്പറം, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം - ഇരിട്ടിയിൽ സമാപിച്ചു. തളിപ്പറമ്പിൽ കെ സന്തോഷ് അധ്യക്ഷനായി. ടി ബാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. ശ്രീകണ്‌ഠപുരത്ത് എം സി രാഘവൻ അധ്യക്ഷനായി. കെ ടി അനിൽകുമാർ സ്വാഗതം പറഞ്ഞു. മമ്പറത്ത് കെ ശശിധരൻ അധ്യക്ഷനായി. എം ദാസൻ സ്വാഗതം പറഞ്ഞു. കൂത്തുപറമ്പിൽ ടി ബാലൻ അധ്യക്ഷനായി. ഷാജി കരിപ്പായി സ്വാഗതം പറഞ്ഞു. ഇരിട്ടിയിലെ സമാപന പൊതുസമ്മേളനത്തിൽ കെ വി സക്കീർഹുസൈൻ അധ്യക്ഷനായി. പി പി അശോകർ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..