ചിറ്റൂർ മീനാക്ഷീപുരത്ത് ആറുവര്‍ഷം മുമ്പ് ആദിവാസി ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നീതിക്കായി മാതാപിതാക്കൾ കേഴുന്നു. കേസിലെ മുഖ്യപ്രതി തോട്ടമുടയും കോൺഗസുകാരനുമാണ്. ഇയാളെ രക്ഷിക്കാൻ കേസ് അട്ടിമറിച്ചത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കഴിഞ്ഞ യുഡിഎഫ് സർക്കാർ.
കേസ് ഇല്ലാതാക്കാൻ പൊലീസും പ്രോസിക്യൂഷനും ഒരുമിച്ചു. ഒരാളെ മാത്രം പ്രതിയാക്കി. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. മൂന്നുമാസത്തിനുശേഷം ഒന്നാം പ്രതി ജാമ്യം കിട്ടി പുറത്തുവന്നു. ഇയാളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തില്ല. ആദിവാസി പെൺകുട്ടിയെ തോട്ടത്തിൽ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൊലീസിന് മൊഴി നൽകാതരിക്കാൻ പെൺകുട്ടിയുടെ അമ്മയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി. കുടുംബത്തിന് കേസിൽനിന്ന് പിന്മാറാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തു. എന്നാൽ കേസ് തുടരാൻ തന്നെയായിരുന്നു മാതാപിതാക്കളുടെ തീരുമാനം. ആറു വര്‍ഷത്തിനു ശേഷവും കേസിന്റെ വിചാരണ തീര്‍ന്നിട്ടില്ല.
പ്രതിയെ അറസ്റ്റുചെയ്തെങ്കിലും 90 ദിവസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചില്ല. ഇക്കാരണത്താലാണ് പ്രതിക്ക് ജാമ്യം നേടാനായത്. കുറ്റപത്രം സമർപ്പിക്കുന്നത് വൈകിപ്പിക്കാൻ ചിറ്റൂർ സ്റ്റേഷനിലേക്ക് നേരിട്ട് വിളിച്ചത് ആഭ്യന്തവരവകുപ്പിലെ ഉന്നതനാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. അന്വേഷണത്തിലും വലിയ വീഴ്ച കാട്ടി. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തിയില്ല. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചില്ല. മൂന്നുമാസത്തെ ജയിൽവാസത്തിനുശേഷം പ്രതി ജയിൽ മോചിതനായി. പ്രതികളാകേണ്ടിയരുന്ന മറ്റുള്ളവരെ കേസിൽനിന്ന് യുഡിഎഫ് സർക്കാർ ഒഴിവാക്കുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..