തിരൂർ > മന്ത്രി കെ ടി ജലീലിനെ കയ്യേറ്റം ചെയ്യുകയും സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യ പ്രതി ഉൾപ്പെടെ രണ്ട് ലീഗ് പ്രവർത്തകരെ കൂടി കൽപകഞ്ചേരി എസ്ഐ പ്രിയനും സംഘവും അറസ്റ്റ് ചെയ്തു.
പെരുമണ്ണ താളിക്കാടൻ മുഹ്സിൻ (24) വെന്നിയൂർ കല്ലിങ്ങഞ്ഞൊടി ഇല്ല്യാസ് (40)എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതിയാണ് മുഹ്സിൻ - സംഭവത്തിന് ശേഷം സേലത്ത് ഒളിവിലായിരുന്ന പ്രതിയെ വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുകയായിരുന്നു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ചെട്ടിയാം കിണറിൽ വച്ചാണ് അക്രമം നടന്നത്. പുറത്തൂരിൽ നിന്നും കരിപ്പൂരിലേക്ക് പോകുന്നതിനിടെ ചെട്ടിയാം കിണറിൽ വച്ച് റോഡിൽ ബൈക്കിൽ നിന്നും വീണ യുവാക്കളെ മന്ത്രി രക്ഷപ്പെടുത്താനിറങ്ങിയപ്പോൾ മുഹ്സിന്റെ നേതൃത്വത്തിൽ മന്ത്രിയെ കയ്യേറ്റം ചെയ്യുകയും സംഭവം ഫോണിൽ ചിത്രീകരിച്ച് നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.
മന്ത്രിയെ തടഞ്ഞ് നിർത്തിയതു മുഹ്സിനാണെന്ന് പോലീസ് പറഞ്ഞു., ഈ സമയം കാറിലെത്തിയ ഇല്യാസ് മൊബൈൽ ഫോണിൽ പകർത്തി മുസ്ലിം ലീഗിന്റെ ഗ്രൂപ്പിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇല്ല്യാസ് വാളക്കുളത്തെ യൂത്ത് ലീഗ് നേതാവും , മുഹ്സിൻ ലീഗ് പ്രവർത്തകനുമാണ്. കേസിൽ വാളക്കുളം സ്വദേശിയായ ലീഗ് പ്രവർത്തകനായ അയൂബിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..