തിരുവനന്തപുരം> മുന്‍ കെപിസിസി അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ കെ വിശ്വനാഥന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഇനിയും പാര്‍ട്ടിയില്‍ നിന്നുള്ള അപമാനം സഹിക്കാനാകാത്തതിനാലാണ് രാജിയെന്ന് കെകെ വിശ്വനാഥന് മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലയില്‍ പലയിടത്തും പാര്‍ട്ടിക്ക് നേതാക്കളോ പ്രവര്‍ത്തകരോ ഇല്ലാത്ത അവസ്ഥയുണ്ടെന്നും തന്റെ സഹോദരന് മുന്‍മന്ത്രി കെകെ രാമചന്ദ്രന് അന്തരിച്ചപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് ഉത്തരവാദിത്വപ്പെട്ടവരാരും ചടങ്ങിനെത്തിയില്ലെന്നും വിശ്വനാഥന് മാസ്റ്റര്‍ പറയുന്നു
ഐസി ബാലകൃഷ്ണന് എംഎല്‍എ പ്രസിഡന്റായിട്ടുളള ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചാണ് അഞ്ച് പതിറ്റാണ്ടിലധികം നീണ്ടുനിന്ന കോണ്‍ഗ്രസിലെ രാഷ്ട്രീയജീവിതം കെകെ വിശ്വനാഥന് അവസാനിപ്പിക്കുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഒരു മൂവര്‍ സംഘത്തിന്റെ കൈപ്പിടിയിലാണെന്നും വലിയ അപമാനം നേരിട്ട കാലഘട്ടമാണ് കടന്നുപോയതെന്നും വിശ്വനാഥന് തുറന്നടിച്ചു
നേരത്തെ ഡിസിസി സെക്രട്ടറി രാജിവെച്ചതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന സൂചനകള്‍ സജീവമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..