28 March Tuesday

ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിയ്ക്കണമെന്ന ആവശ്യം തള്ളിയത് കേന്ദ്രസര്‍ക്കാര്‍; സംസ്ഥാന സര്‍ക്കാര്‍ ചെയ്യാവുന്നതൊക്കെ ചെയ്‌തു: രേഖകള്‍ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

തിരുവനന്തപുരം> പാറശാല പോലീസ് കസ്റ്റഡിയില്‍ നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജീവ് മരിച്ച കേസ് അന്വേഷിയ്ക്കാന്‍ സിബിഐ വിസമ്മതിച്ചു. കേസ് സിബിഐക്ക് വിടാന്‍ കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കേസ് ഏറ്റെടുക്കാനാവില്ലെന്ന്  സിബിഐ അറിയിക്കുകയായിരുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്ത്‌ സെക്രട്ടറിയറ്റിനു മുന്നില്‍ സമരത്തിലാണ്. ഈ സമരം സംസ്ഥാന സര്‍ക്കാരിനെതിരെ ആണെന്ന് വരുത്താന്‍ കോണ്‍ഗ്രസ്സും യുവ മോര്‍ച്ചയും രംഗത്തെത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെയ്യാവുന്നതൊക്കെ ചെയ്‌തതായി രേഖകള്‍ വ്യക്തമാക്കുന്നു

കേസ് സിബിഐ ഏറ്റെടുക്കില്ലെന്നു കാട്ടി കേന്ദ്രസര്‍ക്കാര്‍ അയച്ച കത്ത്

കേസ് സിബിഐ ഏറ്റെടുക്കില്ലെന്നു കാട്ടി കേന്ദ്രസര്‍ക്കാര്‍ അയച്ച കത്ത്

2014 മാര്‍ച്ച് 21നാണ് രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പാറശാല പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ശ്രീജീവ് മരിച്ചത്. ലോക്കപ്പില്‍ വച്ച് വിഷം കഴിച്ചെന്ന് പറഞ്ഞ് പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശ്രീജീവ് ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായെന്നും വിഷം ഉള്ളില്‍ ചെന്നിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച വിഷം ശ്രീജീവ് ലോക്കപ്പില്‍ വച്ച് കഴിച്ചുവെന്നായിരുന്നു പോലീസ് ഭാഷ്യം.

ശ്രീജിത്തിന്‍റെ സമരവുമായി ബന്ധപ്പെട്ട് ഈ സർക്കാർ അധികാരത്തിൽ വന്നയുടനെത്തന്നെ നടപടികൾ എടുത്തിരുന്നു. സര്‍ക്കാര്‍ ശ്രീജിത്തിന്‍റെ പരാതിയെ തുടര്‍ന്ന് സമഗ്രമായ അന്വേഷണം നടത്തി. കേസിൽ പോലീസ് കംപ്ലെയ്ന്‍റ് അതോറിറ്റിയുടെ വിധിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു.10 ലക്ഷം രൂപ മരിച്ച ശ്രീജീവിന്റെ കുടുംബത്തിന് നൽകി.

കേസ് സിബിഐ അന്വേഷണത്തിനു വിടുകയും ചെയ്തു .എന്നാല്‍ സിബിഐ ക്ക് കേസ് എടുക്കനാവില്ലെന്നു കേന്ദ്ര പെഴ്സണല്‍ മന്ത്രാലയം അറിയിക്കുകയായിരുന്നു. സിബിഐ അന്വേഷണത്തിന് തക്ക പ്രാധാന്യം കേസിനു ഇല്ല, കേരളത്തിൽ നിന്ന് അമിതഭാരമാണ് സിബിഐക്കു വരുന്നത്, അത് കൊണ്ട് അന്വേഷിക്കാൻ പറ്റില്ല-ഇതാണ് മറുപടി.

സര്‍ക്കാര്‍ ജോലി നല്‍കണം എന്നൊരാവശ്യം ശ്രീജിത്ത്‌ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍  നിയമതടസ്സങ്ങള്‍ ഉള്ളതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല.ഇതിനിടെയാണ് വ്യാജ പ്രചരണം. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ നേതാക്കള്‍ സമരത്തിലുള്ള ശ്രീജിത്തിനെ സന്ദര്‍ശിച്ചിരുന്നു.

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top