Deshabhimani

വൈകല്യങ്ങളുമായി നവജാത ശിശു പിറന്ന സംഭവം; വിദഗ്ധ സംഘത്തിന്റെ ഇടപെടൽ‌ തൃപ്തികരമെന്ന് പിതാവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 04:06 PM | 0 min read

ആലപ്പുഴ > ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വൈകല്യങ്ങളുമായി ജനിച്ച നവജാത ശിശുവിന് ചികിത്സ ആരോഗ്യ വകുപ്പ് നൽകുമെന്ന് അറിയിച്ചതായി കുഞ്ഞിന്റെ പിതാവ് അനീഷ് അറിയിച്ചു. വിദഗ്ധ സംഘത്തിന്റെ ഇടപെടൽ തൃപ്തികരമാണെന്നും തുടർ ചികിത്സ സംബന്ധിച്ച തീരുമാനം നിലവിലെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം ഉണ്ടാകുമെന്ന് അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭാരിച്ച ചികിത്സ താങ്ങാൻ സാമ്പത്തിക ശേഷി ഇല്ലാത്തവരാണ് തങ്ങൾ. തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കും എന്നാണ് പ്രതീക്ഷ. സംഭവത്തിൽ ആശുപത്രിയ്ക്കും സ്കാനിങ് സെന്ററിനും എതിരെ നടപടി ഉണ്ടാവണമെന്നും അനീഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗർഭകാലത്ത് പലതവണ നടത്തിയെങ്കിൽ സ്കാനിങ്ങിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ  അന്വേഷണം നടക്കുന്നുണ്ട്. വിശദമായ അന്വേഷണം നടത്താൻ ഡിഎംഒയുടെ നേതൃത്വത്തിൽ മറ്റൊരു സംഘത്തെ കൂടി നിയോഗിച്ചിരുന്നു. അന്വേഷണങ്ങളിൽ വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

എന്നാൽ ഡോക്ടറുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല എന്നും ഏഴാം മാസത്തിൽ തന്നെ കുട്ടിക്ക് അംഗവൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഇതിനോടനുബന്ധിച്ച് നടത്തിയ ഏഴ് സ്കാനിങ് റിപ്പോർട്ടുകളിലും കുഞ്ഞിന്റെ അപകടകരമായ സ്ഥിതിയെക്കുറിച്ച് യാതൊരുവിധ സൂചനകളും ഇല്ലായിരുന്നു. തെറ്റായ റിപ്പോർട്ടുകൾ ആയിരുന്നു സ്കാനിങ് നടത്തിയ സ്വകാര്യ ലാബുകളിലേത് എന്നാണ് ഡോക്ടർമാർ പറയുന്നത്.



deshabhimani section

Related News

0 comments
Sort by

Home