Deshabhimani

നഗരസഭാ പദ്ധതിയിൽ വീടുകളിൽ റിങ് കമ്പോസ്റ്റ്‌

സിമന്റ്‌ ബിന്നുകളുടെ നിർമാണം പൂർത്തിയാകുന്നു

വള്ള്യാട്‌ വയലിൽ ഇരിട്ടി നഗരസഭാ പദ്ധതിയിൽ നിർമിക്കുന്ന റിങ് കമ്പോസ്റ്റ്‌ ബിന്നുകൾ

വള്ള്യാട്‌ വയലിൽ ഇരിട്ടി നഗരസഭാ പദ്ധതിയിൽ നിർമിക്കുന്ന റിങ് കമ്പോസ്റ്റ്‌ ബിന്നുകൾ

avatar
സ്വന്തം ലേഖകൻ

Published on Apr 29, 2025, 02:00 AM | 1 min read

ഇരിട്ടി

ഇരിട്ടി നഗരസഭയിലെ 33 വാർഡുകളിൽ തെഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക്‌ വിതരണംചെയ്യാനുള്ള റിങ് കമ്പോസ്റ്റ്‌ ബിന്നുകളുടെ നിർമാണം വള്ള്യാട്‌ വയലിൽ പൂർത്തിയാകുന്നു. വീടുകളിലെ ജൈവമാലിന്യം സംഭരിച്ച്‌ കമ്പോസ്റ്റ്‌ വളമായി കൃഷിക്ക്‌ പുനരുപയോഗിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ്‌ കമ്പോസ്റ്റ്‌ ബിന്നുകൾ വിതരണത്തിന്‌ തയ്യാറാകുന്നത്‌. ആദ്യഘട്ടത്തിൽ സബ്‌സിഡി നിരക്കിൽ 750 വീടുകളിൽ റിങ് കമ്പോസ്റ്റ്‌ തയ്യാറാക്കുന്ന പാത്രങ്ങൾ എത്തിച്ചുനൽകും. മാലിന്യമുക്ത നവകേരളം പദ്ധതിയിൽ ശുചിത്വമിഷനുമായി സഹകരിച്ചാണ്‌ നഗരസഭ ഇത്തവണയും കമ്പോസ്റ്റ്‌ ബിന്നുകൾ തയ്യാറാക്കി നൽകുന്നത്‌. നേരത്തെ എല്ലാ വാർഡുകളിലും പ്ലാസ്റ്റിക്‌ ബിന്നുകളും സിമന്റ്‌ ബിന്നുകളും വിവിധ ഘട്ടങ്ങളിൽ നഗരസഭാ പദ്ധതിയിൽ വിതരണംചെയ്‌തു. എല്ലാ വീടുകളിലും ജൈവ മാലിന്യസംസ്കരണം വഴി കമ്പോസ്റ്റ്‌ വളം നിർമാണപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ അവശിഷ്ടങ്ങളടക്കം റിങ് കമ്പോസ്റ്റ്‌ സംവിധാനത്തിൽ സംസ്കരിക്കാനാണ്‌ നഗരസഭ ലക്ഷ്യമിടുന്നത്‌. സിമന്റ്‌ കോൺക്രീറ്റ്‌ പാത്രങ്ങളാണ്‌ വള്ള്യാട്‌ വയലിൽ നിർമിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home