മോദിയുടെ ചോദ്യങ്ങൾ തിരിച്ചുചോദിക്കേണ്ട സാഹചര്യം: ജോൺ ബ്രിട്ടാസ്

സിപിഐ എം ശ്രീകണ്ഠപുരത്ത് സംഘടിപ്പിച്ച ‘ഭീകരവാദത്തിനെതിരെ മാനവികത’ ജനസദസ് കേന്ദ്രകമ്മിറ്റിയംഗം ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Apr 29, 2025, 03:00 AM | 1 min read
ശ്രീകണ്ഠപുരം
കശ്മീരിലെ പഹൽഗാം ഭീകരവാദി ആക്രമണത്തിന്റെ സാഹചര്യത്തിൽ മോദി ഉന്നയിച്ച ചോദ്യങ്ങൾ അദ്ദേഹത്തോടുതന്നെ ചോദിക്കേണ്ട സാഹചര്യമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ജോൺ ബ്രിട്ടാസ് എംപി. ശ്രീകണ്ഠപുരത്ത് ‘ഭീകരവാദത്തിനെതിരെ മാനവികത’ എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം സംഘടിപ്പിച്ച ജനസദസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ‘‘ഭീകരവാദികളുടെ കൈയില്‍ ആയുധനും പണവുമെത്തുന്നു. മുഴുവന്‍ പണവിനിമയവും സര്‍ക്കാർ നിയന്ത്രണത്തിലാണ്, സിസ്റ്റം എല്ലാം നിങ്ങളുടെ കൈകളിലാണ്. എന്നിട്ടും ഭീകരര്‍ വരുന്നു ആക്രമിക്കുന്നു, രക്ഷപ്പെടുന്നു. അതിർത്തി സുരക്ഷ യും നിങ്ങളുടെ കയ്യിലാണ്. എന്നിട്ടും ഭീകരർ നുഴഞ്ഞുകയറുന്നത് എങ്ങനെയാണ്'' –- 2012ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ രാജ്യത്തെ ഭീകരാക്രമണങ്ങളെ മുൻനിർത്തി അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനോടുള്ള മോദിയുടെ ഈചോദ്യങ്ങൾ ഇപ്പോഴും പ്രസക്തമാണ്. ഇപ്പോൾ ബിജെപിയാണ് കേന്ദ്രം ഭരിക്കുന്നതെന്ന വ്യത്യാസംമാത്രമേയുള്ളൂ. ഭീകര പ്രവർത്തനം ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ നോട്ട് നിരോധിച്ചത് എന്നിട്ടും സാഹചര്യത്തിൽ മാറ്റമില്ല. മുംബൈ ഭീകരാക്രമണത്തിനുശേഷം ആഭ്യന്തരമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും രാജിവച്ചിരുന്നു. പഹൽഗാം ഭീകരവാദി ആക്രമണത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനസദസ്സിൽ സിപിഐ എം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗം വി പി മോഹനൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എം സി രാഘവൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി വി ഗോപിനാഥ്, ജില്ലാ കമ്മിറ്റി അംഗം കെ ജനാർദനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി തുടങ്ങിയവർ സംസാരിച്ചു.
0 comments