Deshabhimani

സർക്കാർ കരങ്ങളിൽ ഇടുക്കി ഭദ്രം

viplava mannil

സർക്കാർ നാലാം വാർഷികത്തിന്റെ ഭാഗമായി നെടുങ്കണ്ടത്ത് നടന്ന ജില്ലാതലയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Apr 30, 2025, 12:30 AM | 2 min read

നെടുങ്കണ്ടം തൊഴിലാളി കർഷക കുടിയേറ്റ സമരങ്ങളുടെ മാറ്റൊാലികൾ മുഴങ്ങുന്ന നെടുങ്കണ്ടത്തിന്റെ വിപ്ലവ മണ്ണിൽ തുറന്ന പുസ്തകമായി സാധാരണക്കാരുടെ ആശ്രയമായ ഇടതുപക്ഷ സർക്കാർ. നെടുങ്കണ്ടത്ത് നടന്ന ജില്ലാതല യോഗത്തിൽ മലയോരത്തിന്റെ സ്നേഹവും കരുതലും അറിയുകയായിരുന്നു ജനകീയ സർക്കാർ. മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന, മണ്ണിനോടും പ്രകൃതിയോടും പടവെട്ടി പൊന്നുവിളയിക്കുന്ന അധ്വാനവർഗത്തിന്റെ പരിച്ഛേദമായി ജില്ലാതല യോഗത്തിനെത്തിയവർ. സർവതല സ്പർശിയായ വികസന, ക്ഷേമ പ്രവർത്തനങ്ങളും പദ്ധതികളും സർക്കാർ കരുതലും ചർച്ചയായി. തോട്ടം, കൃഷി, ക്ഷീരം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയിൽ ജില്ല കൈവരിച്ച നേട്ടങ്ങളും ഇനിയും എത്തിപ്പിടിക്കാവുന്ന നേട്ടങ്ങളും തുറന്നു കാണിച്ച ചർച്ച ഗൗരവം പുലർത്തി. ഒപ്പം ഭാവി ഇടുക്കിയുടെ പൂർണ വികസന പ്രതീക്ഷയും. വികസന മുരടിപ്പിന്റെ ഒരു കാലത്തിന്‌ അറുതിവരുത്തി നാടിന്റെ മുക്കിലും മൂലയിലും പുരോഗതിയെത്തിയ നാൾവഴികളിലൂടെ സഞ്ചരിച്ചവർ ആത്മാർത്ഥതയോടെ അഭിപ്രായം മുഖ്യമന്ത്രിയുമായി പങ്കുവച്ചു. ജില്ലയിലെ വിനോദസഞ്ചാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ആക്ടിവിറ്റി ബേസ്ഡ് ടൂറിസം സാധ്യതകൾ പരിശോധിക്കണം, നാടുകാണി ട്രൈബൽ കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കണം, ഭിന്നശേഷി വിഭാഗത്തിന്റെ വിവിധ ആവശ്യങ്ങൾ, കാലിത്തീറ്റയ്ക്ക് സബ്സിഡി, വിദേശത്തേയ്ക്ക് കേരളത്തിൽനിന്ന് കൂടുതൽ വിദ്യാർഥികൾ പോകുന്നത്, കാർഷിക മേഖലയിലേക്ക് യുവാക്കളുടെ വരവ് തുടങ്ങി ജില്ലയുടെ ശോഭന ഭാവിക്ക് സഹായകരമാക്കുന്ന വിവിധ വിഷയങ്ങൾ ചോദ്യങ്ങളായി. ഇവയ്ക്കെല്ലാം സർക്കാർ നയങ്ങളും പദ്ധതി നടത്തിപ്പിന്റെ രീതികളും സംസ്ഥാനത്തിന്റെ പ്രത്യേകതകളും വിവരിച്ച് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ജില്ലയിൽ സമാന്തര സർക്കാരായി പ്രവർത്തിക്കുന്ന വനംവകുപ്പിന്റെ നീക്കങ്ങളും ചർച്ചയായി. സിഎച്ച്ആർ റവന്യൂ ഭൂമിയാണെന്ന സർക്കാർ നയം ഒന്നുകൂടി ജനങ്ങളിലെത്തിക്കാനും ചർച്ച വേദിയായി. സംസ്ഥാനത്ത്, പ്രത്യേകിച്ച് ജില്ലയിൽ രൂക്ഷമായ വന്യമൃഗ ആക്രമണത്തിലും സർക്കാർ കരുതലും നടപടികളും മുഖ്യമന്ത്രി വിവരിച്ചു. എല്ലാത്തിനും ഉപരിയായി ഭൂപതിവ് നിയമ ഭേദഗതിയിൽ ചട്ടരുപീകരണം അനന്തമായി നീണ്ടുപോകില്ലെന്നും മെയ് മാസത്തോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും ആവർത്തിച്ച് പറഞ്ഞത് കരഘോഷത്തോടെയാണ് സദസ്സ്‌ വരവേറ്റത്. വിശദമായ ചർച്ച നടന്നെന്ന് വിലയിരുത്തിയ മുഖ്യമന്ത്രി മികച്ച നിർദേശങ്ങൾ എടുത്തു പറഞ്ഞു. ചില ചോദ്യങ്ങളിൽ നിലവിൽ പുരോഗമിക്കുന്ന പദ്ധതികളും ചൂണ്ടിക്കാണിച്ചു. നിശ്ചയിച്ചിരുന്ന പോലെ തന്നെ 10.3ന് പരിപാടി തുടങ്ങി. 10.29ന് മുഖ്യമന്ത്രി വേദിയിലെത്തി. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായി. മന്ത്രി വി എൻ വാസവൻ, കലക്ടർ വി വിഗ്നേശ്വരി, എംഎൽഎമാരായ എം എം മണി, അഡ്വ. എ രാജ, വാഴൂർ സോമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ രാരിച്ചൻ നീർണാക്കുന്നേൽ, മുൻ എംഎൽഎ കെ കെ ജയചന്ദ്രൻ, അഡ്വ. ജോയ്‌സ്‌ ജോർജ്‌, കെ കെ രാമചന്ദ്രൻ, ഷൈജു പി ജേക്കബ് എന്നിവർ പങ്കെടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുറത്തിറക്കിയ ജില്ലയുടെ വികസന പുരോഗതി രേഖയായ ‘വികസന വഴിയിൽ എന്റെ ഇടുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി റോഷി അഗസ്റ്റിന് നൽകി പ്രകാശനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home