കുട്ടികള്‍ക്ക് പഠിക്കണം, പക്ഷേ ദൂരമേറെ താണ്ടണം

മുറിക്കല്ല് വ്യൂ പോയിന്റ്
കരിമണ്ണൂർ കൈതപ്പാറയിലും മക്കുവള്ളിയിലും മനയത്തടത്തും പൊതുസ്ഥാപനങ്ങള്‍ ഇല്ലെന്ന് തന്നെ പറയേണ്ടിവരും. കൈതപ്പാറയിലുള്ള സെന്റ് മേരീസ് പള്ളിയാണ് ഏക പൊതുസ്ഥാപനം. എല്ലാ ഞായറാഴ്‌ചകളിലും ഇവിടെ ആരാധന നടക്കുന്നുണ്ട്. കഞ്ഞിക്കുഴി പഞ്ചായത്തിലെ 15–-ാം വാർഡിലെ തെരഞ്ഞെടുപ്പ് ബൂത്ത് ഈ ദേവാലയമാണ്. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കാൻ ഉടുമ്പന്നൂരിലെത്തണം. സ്‍കൂളുകളോ അങ്കണവാടികളോ പോലും നിലവിൽ ഇവിടങ്ങളിലില്ല. പണ്ട് പള്ളിവക ഒരുമിനി ബസ് സ്‌കൂൾ കുട്ടികൾക്കായി ഓടിയിരുന്നു. പുലര്‍ച്ചെ ആറിന് പൊതിച്ചോറുമായി എത്തിയാൽ ഒമ്പതിന് മുമ്പ് കരിമണ്ണൂരിലെ സ്‌കൂളിലെത്താം. വഴി സഞ്ചാര യോഗ്യമല്ലാതായതോടെ മിനിബസ് സർവീസ് നിർത്തി. ഇതോടെ വിദ്യാർഥികളുടെ പ്രാഥമിക വിദ്യാഭ്യാസവും പ്രതിസന്ധിയിലായി. കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് ചില കുടുംബങ്ങൾ ഇവിടെനിന്ന് ഉടുമ്പന്നൂരും കരിമണ്ണൂരും വാടക വീടുകൾ എടുത്ത് താമസം തുടങ്ങിയിട്ടുണ്ട്. ചികിത്സാ സൗകര്യത്തിനും ഇതുതന്നെയാണ് അവസ്ഥ. ചെറിയ ജലദോഷ പനിക്കുപോലും മരുന്നുവാങ്ങണമെങ്കില്‍ ഉടുമ്പന്നൂരോ കരിമണ്ണൂരോ എത്തണം. രാവിലെ പുറപ്പെടുന്ന ജീപ്പ് തിരികെയെത്തുക വൈകിട്ടായിരിക്കും. അതുവരെ വീട്ടിലെത്താൻ കാത്തിരിക്കണം. ഇരുചക്രവാഹനമാണ് പിന്നീട് ആശ്രയിക്കാവുന്ന വാഹനം. ഒരു കല്ലിൽനിന്ന് മറ്റൊന്നിലേക്ക് ചാടിയുള്ള യാത്ര സാഹസികവുമാണ്. കാണാം കാഴ്‍ചകള്‍ പ്രായസങ്ങൾ സഹിച്ച് ദുർഘട കാനനപാതയിലൂടെ ഗ്രാമത്തിലെത്തിയാൽ വനത്തില്‍നിന്ന് എത്തുന്ന തണുത്ത കാറ്റിന്റെ തഴുകൽ മനസിനും ശരീരത്തിനും കുളിരുപകരും. വിനോദസഞ്ചാരത്തിനും ഗ്രാമങ്ങളില്‍ സാധ്യതകള്‍ ഏറെയാണ്. കൈതപ്പാറ വഴിയിലാണ് മുറിക്കല്ല്. അവിടെനിനിന്നുള്ള അഗാധ ഗർത്തവും ദൂരക്കാഴ്‌ചയും കൗതുകകരമാണ്. പണം മുടക്കി റിസോർട്ടുകൾ നിർമിച്ചാലും നല്ല വരുമാന മാർഗമാകും. എസ് ശർമ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് കീഴാർകുത്ത് വെള്ളച്ചാട്ടത്തിൽനിന്ന് ചെറുകിട വൈദ്യുതി ഉൽപാദം നടത്താനുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചിരുന്നു. കൈതപ്പാറയിൽനിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ കീഴാർകുത്ത് വെള്ളച്ചാട്ടമായി.
0 comments