Deshabhimani

30 വർഷത്തിനുശേഷം കരമടച്ച് 
വിശ്വനാഥൻ, പട്ടയം നേടി പ്രഭാകരൻ

പട്ടയം

30 വർഷമായി പട്ടയം ലഭിക്കാതിരുന്ന പ്രഭാകരന് മന്ത്രി സജി ചെറിയാൻ പട്ടയം കൈമാറുന്നു

വെബ് ഡെസ്ക്

Published on Jan 15, 2025, 01:06 AM | 1 min read

മാവേലിക്കര

‘എന്റെ അമ്മൂമ്മ മരിച്ചിട്ട്‌ 50 വർഷമായി ഈ സ്ഥലത്ത് ഞാനും കുടുംബവും വർഷങ്ങളായി താമസിക്കുകയാണ്. 30 വർഷമായി സ്ഥലത്തിന് കരമടയ്‌ക്കാൻ സാധിച്ചില്ല. വർഷങ്ങൾ നീണ്ട പ്രശ്നത്തിനാണ്‌ മന്ത്രിമാർ പരിഹാരംകണ്ടത്‌'–- വിശ്വനാഥൻ പറഞ്ഞു. മന്ത്രിമാരായ പി പ്രസാദിന്റെയും സജി ചെറിയാന്റെയും ഇടപെടലിനെത്തുടർന്നാണ് കണ്ണമംഗലം സ്വദേശി വിശ്വനാഥന്‌ കരം അടയ്‌ക്കാൻ അനുമതി ലഭിച്ചത്. വില്ലേജ് ഓഫീസുകകൾ കയറിയിറങ്ങിയെങ്കിലും സാങ്കേതികകാരണങ്ങളാൽ കരമടയ്‌ക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ്‌ വിശ്വനാഥൻ അദാലത്തിൽ അപേക്ഷ സമർപ്പിച്ചത്‌.

പട്ടയം ഇല്ലാതെ 
30 വർഷം; 


അദാലത്തിൽ 
പരിഹാരം മാവേലിക്കര 30 വർഷമായി താമസിക്കുന്ന വസ്‌തുവിന് പട്ടയം ലഭിച്ചില്ലെന്ന കരുവേലിൽ സ്വദേശി പ്രഭാകരന്റെ പ്രശ്നത്തിനും പരിഹാരംകണ്ട്‌ അദാലത്ത്. അദാലത്തിൽ സമർപ്പിച്ച അപേക്ഷ അതിവേഗം പരിഗണിക്കുകയും അദാലത്ത്‌ വേദിയിൽവച്ചുതന്നെ മന്ത്രി സജി ചെറിയാൻ പ്രഭാകരന് പട്ടയം കൈമാറുകയുംചെയ്‌തു.



deshabhimani section

Related News

0 comments
Sort by

Home